Gulf

സൗദി ലെവി ഇളവ് അവസാനിച്ചു ; പ്രവാസികള്‍ അടയ്‌ക്കേണ്ടത് ഭീമമായ തുക   

THE CUE

സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവിന്റെ കാലാവധി അവസാനിച്ചു. നാലും അതില്‍ കുറവും വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും ഇനി മുതല്‍ ലെവി നല്‍കേണ്ടി വരും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രയാസമേല്‍പ്പിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. നാലില്‍ കൂടുതല്‍ പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ ലെവി. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് നടപടി.

ചെറുകിട സ്ഥാപനത്തിലെ ഒരു തൊഴിലാളി പ്രതിവര്‍ഷം 100 റിയാലാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ നിയമത്തോടെ ഏഴായിരം റിയാലില്‍ കൂടുതല്‍ ഓരോ തൊഴിലാളിയും നല്‍കേണ്ട സ്ഥിതിയാണ്. ചെറുകിട സ്ഥാപന ഉടമകളോട് ലെവി അടയ്ക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സമീപിക്കുന്ന തൊഴിലുടമകളോട് മന്ത്രാലയം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT