Gulf

ദുബായ് ബസ്സപകടത്തിന് ഇടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്; മരിച്ചവരില്‍ 8 മലയാളികള്‍ 

ജസിത സഞ്ജിത്ത്

ദുബായ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരണപ്പെട്ടത് 8 മലയാളികള്‍. ഇവരടക്കം 12 ഇന്ത്യക്കാര്‍ക്ക് ജീവഹാനിയുണ്ടായി. ആകെ 17 പേരാണ് മരിച്ചത്. 31 യാത്രികരാണ് ബസിലുണ്ടായിരുന്നത്. ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ധീന്‍, കോട്ടയം പാമ്പാടി സ്വദേശി ബിമല്‍കുമാര്‍ കാര്‍ത്തികേയന്‍, തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25), തൃശൂര്‍ സ്വദേശികളായ കിരണ്‍ ജോണി, വാസുദേവ് വിഷ്ണുദാസ്, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ അക്കൗണ്ന്റുമായ പ്രബുല മാധവന്‍ ദീപകുമാര്‍, പുതിയ പുരയില്‍ രാജന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ ദിശ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ 5 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.മരിച്ച ദീപക് കുമാറിന്റെ ഭാര്യയും മകനും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും ഒപ്പം സാമൂഹ്യ പ്രവര്‍ത്തകരുമാണ്, ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരു ഒമാന്‍ സ്വദേശിയും,ഒരു ഐറിഷ് സ്വദേശിയും,രണ്ട് പാകിസ്ഥാനി സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT