News n Views

മാവോയിസ്റ്റ് കൊല: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; സുതാര്യമാക്കാനെന്ന് വിശദീകരണം

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഫിറോസിനെ മാറ്റി. വി എ ഉല്ലാസിനെ പകരം ചുമതല നല്‍കി. രണ്ടാമത്തെ വെടിവെപ്പിന് സാക്ഷിയായ ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നതിനാലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. അന്വേഷണം സുതാര്യമാക്കുന്നതിനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. എസ് പി സന്തോഷ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതിന് പിന്നാലെ രണ്ട് പേല്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യദിവസം മൂന്ന് പേരും രണ്ടാമത്തെ ദിവസം ഒരാളുമാണ് കൊല്ലപ്പെട്ടത്. ആയുധവുമായി രക്ഷപ്പെട്ട രണ്ട് പേര്‍ക്ക് വേണ്ടി ഉള്‍വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ആദിവാസി ആക്ഷന്‍ കൗണ്‍സിലും കൊല്ലപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി അയല്‍സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും തേടിയിരുന്നു.

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

SCROLL FOR NEXT