News n Views

മാവോയിസ്റ്റ് കൊല: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; സുതാര്യമാക്കാനെന്ന് വിശദീകരണം

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഫിറോസിനെ മാറ്റി. വി എ ഉല്ലാസിനെ പകരം ചുമതല നല്‍കി. രണ്ടാമത്തെ വെടിവെപ്പിന് സാക്ഷിയായ ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നതിനാലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. അന്വേഷണം സുതാര്യമാക്കുന്നതിനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. എസ് പി സന്തോഷ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതിന് പിന്നാലെ രണ്ട് പേല്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യദിവസം മൂന്ന് പേരും രണ്ടാമത്തെ ദിവസം ഒരാളുമാണ് കൊല്ലപ്പെട്ടത്. ആയുധവുമായി രക്ഷപ്പെട്ട രണ്ട് പേര്‍ക്ക് വേണ്ടി ഉള്‍വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ആദിവാസി ആക്ഷന്‍ കൗണ്‍സിലും കൊല്ലപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി അയല്‍സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും തേടിയിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT