Around us

'അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല', കൊലവിളിയുമായി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

നിലമ്പൂര്‍ മൂത്തേടം പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യം വിവാദത്തില്‍.

'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നായിരുന്നു കൊലവിളി മുദ്രാവാക്യം.

മൂത്തേടം പഞ്ചായത്തില്‍ ജൂണ്‍ പതിനേഴില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മുകാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം തെരുവിലേക്കെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടിയിലെയും എട്ട് പേര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മൂത്തേടം പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തിയത്.

പ്രകോപന മുദ്രാവാക്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസും മുസ്ലിം ലീഗും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT