Around us

‘കോണ്‍ഗ്രസും കേജ്‌രിവാളും തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കുന്നു, ഞങ്ങള്‍ വെടിയുണ്ടയും’, വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് 

THE CUE

തീവ്രവാദികള്‍ക്ക് കോണ്‍ഗ്രസും കേജ്‌രിവാളും ബിരിയാണി വിളമ്പുകയാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് കേജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുകയാണ്. അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം പോലും നല്‍കുന്നില്ല. സര്‍ക്കാര്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് വിഷം കലര്‍ന്ന വെള്ളമാണ് കുടിക്കാന്‍ നല്‍കുന്നതെന്നാണ് ഒരു സര്‍വ്വേ പറയുന്നത്. പക്ഷേ അവര്‍ ഷഹീന്‍ ബാഗിലെയും മറ്റും പ്രതിഷേധക്കാര്‍ക്ക് ബിരിയാണിയാണ് നല്‍കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ, ഞങ്ങള്‍ എല്ലാ തീവ്രവാദികളെയും കണ്ടെത്തി, അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി ആദിത്യനാഥ് റാലിയില്‍ പറഞ്ഞു.

പാക്കിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയവരായിരുന്നു കാശ്മീരില്‍ കല്ലെറിഞ്ഞ് പൊതുമുതല്‍ നശിപ്പിച്ചത്. കേജ്‌രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ അതെല്ലാം നിലച്ചു. പാക്കിസ്താന്‍ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയക്കുകയാണ്. കോണ്‍ഗ്രസും കേജ്‌രിവാളും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. തങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണെന്നും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT