News n Views

കൂട്ടപ്പിരിച്ചുവിടലിന് ഇന്‍ഫോസിസ് ; രാജ്യത്തെ രണ്ടാമത്തെ ഐടി ഭീമന്‍ പതിനായിരം ജീവനക്കാരെ പുറത്താക്കുന്നു 

THE CUE

രാജ്യത്തെ രണ്ടാമത്തെ ഐടി ഭീമനായ ഇന്‍ഫോസിസ് വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. നാലായിരം മുതല്‍ പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീനിയര്‍-മിഡ് ലെവല്‍ തസ്തികകളിലുള്ള 10 ശതമാനം പേരെ കുറയ്ക്കും. അതായത് ഈ നിരയില്‍ വരുന്ന 2200 ഓളം പേര്‍ക്ക് ജോലി നഷ്ടമാകും.

ജോബ് ലെവല്‍ ആറിലുള്ള(jl-6) സീനിയര്‍ മാനേജര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പിരിച്ചുവിടും. മിഡില്‍ ലെവലില്‍ 4,5 ജോബ് ലെവലുകളിലായി 110,502 ജീവനക്കാരാണ് കമ്പനിയിലുള്ളത്. സീനിയര്‍ വിഭാഗത്തില്‍ 6,7,8 ജോബ് ലെവലുകളിലായി 30,092 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. ജോബ് ലെവല്‍ മൂന്നും അതിന് താഴെയുമുള്ള പദവികളില്‍ നിന്ന് 2.5 ശതമാനം പേരെയും പിരിച്ചുവിടും. ഈ വിഭാഗത്തില്‍ ആകെ 86558 പേരാണ് പ്രവര്‍ത്തിക്കുന്നത്.

ഉന്നത തല തസ്തികകളില്‍ 971 പേരാണ് സ്ഥാപനത്തിലുള്ളത്. ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് ജോലി നഷ്ടമാകുന്നവരുടെ ആകെ എണ്ണം 4000 മുതല്‍ 1000 വരെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.. ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം ആഗോള സാമ്പത്തികമാന്ദ്യവും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്ന് സൂചനകളുണ്ട്. ഐടി ഭീമനായ കോഗ്നിസന്റ് പതിനായിരം മുതല്‍ 12,000 വരെ ജീവനക്കാരെ വരും മാസങ്ങളിലായി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു .അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ നടപടിയും ഇന്ത്യന്‍ ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ജോലി നഷ്ടമാകുന്നവരിലേറെയും ഇന്ത്യന്‍ ബ്രാഞ്ചുകളിലുള്ളവരാണെന്നാണ് സൂചനകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT