News n Views

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു 

THE CUE

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ബോറിദ്രയിലാണ് നടുക്കുന്ന സംഭവം. ജഗതീയ ടെഹ്‌സില്‍ സ്വദേശി ഫൈസിനെയാണ് കഴിഞ്ഞദിവസം അക്രമികള്‍ വളഞ്ഞിട്ടാക്രമിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. ബോറിദ്രയിലെ ഒരു ദളിത് പെണ്‍കുട്ടിയുമായി ഫൈസ് പ്രണയത്തിലായിരുന്നുവെന്നും ഇതേതുടര്‍ന്ന് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

10-12 പേര്‍ ചേര്‍ന്ന് വടികളും പൈപ്പുകളും ഉപയോഗിച്ച് വളഞ്ഞിട്ടാക്രമിച്ചെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. സംഭവത്തെക്കുറിച്ച് ഫൈസിന്റെ പിതാവ് മൊഹമ്മദ് സുല്‍ത്താന്‍ അബ്ദുള്‍ റഹീം ഖുറേഷി പറയുന്നതിങ്ങനെ. ഫൈസ് അവന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം അങ്ക്‌ളേശ്വറില്‍ പോയിരിക്കുകയായിരുന്നു. എവിടെയാണെന്നറിയാന്‍ അവനെ അമ്മ വിളിച്ചു. ബോറിദ്രയിലാണുള്ളതെന്നും ഉടന്‍ അവിടേക്ക് വരണമെന്നും അവന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഞാന്‍ ബോറിദ്രയില്‍ ചെന്നു.

എന്നാല്‍ മകന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈകള്‍ക്കും വാരിയെല്ലുകള്‍ക്കും കരളിനും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മകന് നീതി കിട്ടണമെന്നും അബ്ദുള്‍ റഹീം ഖുറേഷി ആവശ്യപ്പെട്ടു. എന്റെ മകന് 17 വയസ്സായിട്ടേയുള്ളൂ. അവനെന്ത് അപരാധം ചെയ്യാന്‍ സാധിക്കും. അവന് നീതികിട്ടിയേ മതിയാകൂവെന്ന് കരച്ചിലടക്കാനാകാതെ പിതാവ് പറയുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT