Music

'പണ്ടൊരാ നാട്ടില് പുള്ളുവൻ പാട്ടെഴും', നകുൽ നൈജൊ ഒരുക്കിയ മ്യൂസിക്കൽ ആൽബം,'നാഗം'

അവർണനെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന, അവന് വിദ്യയും കലയും നിഷേധിച്ചിരുന്ന പഴയ കാലത്തിന്റെ പശ്ചാത്തലത്തിലാണ് നകുൽ നൈജൊ സംവിധാനം ചെയ്ത 'നാഗം' എന്ന മ്യൂസിക്കൽ ആൽബം ഒരുക്കിയിരിക്കുന്നത്. നൃത്തം പഠിക്കണമെന്ന ആഗ്രഹത്തിൽ ചിലങ്ക അണിയുന്ന കീഴാളകുലത്തിൽപെട്ട കുട്ടിയമ്മയെന്ന പെൺകുട്ടിയും അവളുടെ പിതാവ് കുട്ടിയപ്പനുമാണ് 'നാഗ'ത്തിലെ പ്രധാന കഥാപാത്രങ്ങൾ. കുട്ടിയമ്മയെ അവളുടെ ആഗ്രഹങ്ങളിൽ നിന്ന് വിലക്കുന്ന തമ്പുരാട്ടിയുടെ കഥാപാത്രത്തിനും കഥയിൽ വലിയ പങ്കുണ്ട്. ഒരു മുത്തശ്ശിക്കഥപോലെ പറഞ്ഞുപോവുകയാണ് 'പണ്ടൊരു നാട്ടില്' എന്ന് തുടങ്ങുന്ന ഗാനം. തീണ്ടാപ്പാടകലം കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ട അവർണരുടെ പ്രതിരോധത്തിന്റെ ശബ്ദം കൂടിയാണ് നാഗം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് 'നാഗം' ചിത്രീകരിച്ചിരിക്കുന്നത്.

പ്രണയം പറയുന്ന പതിവ് തീമുകളിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് 'നാഗം' എന്ന ആശയത്തിലേയ്ക്ക് എത്തുന്നതെന്ന് സംവിധായൻ നകുൽ നൈജൊ പറയുന്നു. 'ചെറുപ്പത്തിൽ വെല്ല്യമ്മച്ചി ഒരുപാട് കഥകൾ പറഞ്ഞുതന്നിട്ടുണ്ട്, ഒരു കുട്ടിക്ക് കേൾക്കാൻ രസമുളള തരത്തിൽ. അങ്ങനെയാണ് ഒരു മുത്തശ്ശി തന്റെ കൊച്ചുമകനോട് പഴയ കാലം പറയുന്നതുപോലെ കഥയെ അവതരിപ്പിക്കാമെന്ന് തോന്നിയത്. അതിനു ചേരുന്ന തരത്തിലുളള സംഗീതം ചെയ്തു തന്നതും വരികൾ എഴുതിയതും എല്ലാം സുഹ‍ൃത്തുക്കൾ തന്നെയാണ്. കൂടെ നിൽക്കാനും എല്ലാ കാര്യങ്ങൾക്കും ഓടിനടക്കാനും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അഭിനയിക്കാൻ വന്നവരും, ക്രൂവിൽ ഉള്ളവരും, കാമറ ചെയ്ത ചേട്ടനും, ഇതിൽ വർക്ക് ചെയ്ത എല്ലാവരും എന്നെ ഇങ്ങോട് സഹായിച്ചതുകൊണ്ടാണ് കുറഞ്ഞ ബജറ്റിൽ നിന്നുകൊണ്ട് 'നാഗം' ചെയ്തെടുക്കാൻ സാധിച്ചത്'. നകുൽ പറയുന്നു.

പഴങ്കതയ്ക്ക് ചേരുന്ന പഴക്കമുളള ദൃശ്യങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാൻ ചിത്രത്തിന് ആയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മേക്കോവർ അതിലേറെ പങ്കു വഹിക്കുന്നു. കുട്ടിയപ്പനായി വേഷമിട്ട അമൽ സി ബിനോയിയും, കുട്ടിയമ്മയായി വന്ന അതുല്യ ഭാസ്കറും, തമ്പുരാട്ടി ജ്യോതി വിജയകുമാറും മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രശംസ അർഹിക്കുന്നു. കഥ നടക്കുന്ന ഇടവും, പഴമ ഉണർത്തുന്ന കോവിലകവും, ന‍ൃത്തച്ചുവടുകളും കൊണ്ട് മികച്ചു നിൽക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ജോർജുകുട്ടി മാത്യു ആണ്. അനന്ദപദ്മനാഭനാണ് എഡിറ്റിംങ്. അബിജിത് എൻ എസിന്റെ വരികൾക്ക് ജുവൽ വി സുകുമാരൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. സംഗീത അധ്യാപികയായ സൗമ്യ ബിജുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT