Film Talks

'എന്നെ തേടി അടുത്തിടെ ഒരു നെഗറ്റീവ് റോള്‍ വന്നിരുന്നു, ഒടിടി ഇല്ലെങ്കില്‍ അത് സംഭവിക്കില്ല'; നിത്യ മേനോന്‍

നെഗറ്റീവ് കഥാപാത്രം തന്നെ തേടി വന്നത് ഒടിടിയുടെ വരവോടെയാണെന്ന് നടി നിത്യ മേനോന്‍. ഒടിടി ഇല്ലായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അതിനാല്‍ തനിക്ക് പ്രതീക്ഷ കൂടിയിട്ടുണ്ടെന്ന് നിത്യ ദ ക്യുവിനോട് പറഞ്ഞു.

'ഒടിടിയുടെ വരവോടെ എനിക്ക് പ്രതീക്ഷ കൂടിയിട്ടുണ്ട്. കാരണം പണ്ടത്തെ പോലെ വളരെ ഇടുങ്ങിയ രീതിയിലല്ല സിനിമയില്‍ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് വയസും, ലുക്കുമൊന്നും വിഷയമല്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥകള്‍ ഉണ്ടാകുന്നുണ്ട്. എല്ലാ കഥയിലും ഒരു ഹീറോയും ഹീറോയിന്‍ ആ ഹീറോയുടെ പുറകെ നടക്കലും അല്ല. അതിനാല്‍ മുന്‍പത്തേക്കാളും അഭിനേതാക്കള്‍ക്കും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും തുറന്ന് കഥ പറയാനും അഭിനയിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. കുറച്ച് കൂടി എക്‌സിപിരിമെന്റ് ചെയ്യാന്‍ സാധിക്കുന്നു', നിത്യ പറഞ്ഞു.

'സീരീസ് അതിന്റെ ഭാഗമായി ഉണ്ടായതാണ്. അതില്‍ വളരെ വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടുവരുന്നുണ്ട്. എന്റെ അടുത്ത് അടുത്തിടെ ഒരു നെഗറ്റീവ് റോള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു. അതൊന്നും ഒടിടി ഇല്ലെങ്കില്‍ ചിലപ്പോള്‍ വരില്ല. ടെററിസ്റ്റ്, വില്ലന്‍ റോളുകളെല്ലാം എന്റെ അടുത്ത് വരുന്നുണ്ട്. ഭയങ്കര രസകരമായൊരു സമയമാണിത്. ഇന്ന് കഴിവിനെ കുറച്ച് കൂടി തിരിച്ചറിയുന്നുണ്ട്. ഇന്ന് ആളുകള്‍ക്ക് വേണ്ടതും അത് തന്നെയാണെ'ന്നും നിത്യ അഭിപ്രായപ്പെട്ടു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT