Film News

പ്രതിഷേധം അവസാനിപ്പിക്കാതെ പാതി മുടിയും താടിയുമെടുത്ത് ഷെയിന്‍ നിഗം, വെയില്‍ ടീം പ്രതിസന്ധിയിലാകും  

THE CUE

വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പകുതിയോളം മുടി വെട്ടിയും ക്ലീന്‍ ഷേവ് ലുക്കിലും ഷെയിന്‍ നിഗം. വെയില്‍ സിനിമയ്ക്ക് മുടി നീട്ടി താടി വളര്‍ത്തിയുള്ള ലുക്ക് ആയിരുന്നു വേണ്ടത്. നവംബറില്‍ പൂര്‍ത്തിയാക്കേണ്ട സിനിമയുടെ കാര്യം ഇതോടെ അവതാളത്തിലാകും. വെയില്‍ സിനിമാ ടീമിനോടുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഷെയിന്‍ മുടിയും താടിയും വെട്ടിയതെന്നറിയുന്നു. ഷെയിന്‍ നിഗം ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വെയില്‍ ടീം പ്രതിസന്ധിയിലാണ്. നേരത്തെ വെയിലിന് വേണ്ടി മുടി നീട്ടി ലുക്ക് മാറ്റി

മുടി വെട്ടിയെന്ന ആരോപണത്തിലായിരുന്നു വെയില്‍ ടീമും ഷെയിന്‍ നിഗവുമായുള്ള ആവിവാദം തുടങ്ങിയത്. വെയിലിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ വിവാദം മൂര്‍ച്ഛിച്ചു. താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ഷെയിന്‍ സിനിമയുമായി തുടര്‍ന്ന് സഹകരിക്കാമെന്ന് ഉറപ്പുനല്‍കി.

എന്നാല്‍ ഷെയിന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്ന പരാതിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു.

വെയില്‍ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നായിരുന്നു ഷെയിന്‍ നിഗത്തിന്റെ വിശദീകരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വെയില്‍ പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗത്തെ മറ്റ് സിനിമകളുമായി സഹകരിപ്പിക്കേണ്ടെന്ന നിലപാടിലാണ്. സിനിമയുടെ ചിത്രീകരണ വേളയില്‍ മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ നിഗം വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT