Film News

'ജയിലറിന്റെ വിജയത്തിന് ശേഷം ഒരു ടെൻഷൻ‍ തോന്നി തുടങ്ങിയിട്ടുണ്ട്'; വേട്ടയ്യൻ ഓഡിയോ ലോഞ്ചിൽ രജിനികാന്ത്

ജയിലറിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തെക്കുറിച്ചോർത്ത് പിരിമുറുക്കം തോന്നിയെന്ന് നടൻ രജിനികാന്ത്. നിങ്ങൾ ഒരു പാരജയ സിനിമ സമ്മാനിക്കുമ്പോൾ അടുത്ത സിനിമ വിജയിപ്പിച്ച് കാണിക്കണം എന്നൊരു പിരിമുറുക്കം നിങ്ങളിൽ രൂപപ്പെടുമെന്നും ഇനി അഥവാ ചിത്രം വിജയിക്കുകയാണെങ്കിൽ അടുത്ത ചിത്രത്തിലും ആ വിജയം ആവർത്തിക്കണം എന്ന പ്രേക്ഷകരുടെ പ്രതീക്ഷ നിങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കുമെന്നും രജിനികാന്ത് പറഞ്ഞു. വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേയാണ് രജിനികാന്ത് ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞതെന്ന് സിനിമാ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

രജിനികാന്ത് പറഞ്ഞത്:

നിങ്ങൾ ഒരു ഫ്ലോപ്പ് സിനിമയാണ് പ്രേക്ഷകർക്ക് കൊടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരു പിരിമുറുക്കം ഉണ്ടാകും, കാരണം നിങ്ങൾ ഒരു ഹിറ്റ് സിനിമയിലൂടെ തിരിച്ചു വരുമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കും. അതുപോലെ തന്നെ നിങ്ങളൊരു ഹിറ്റ് സിനിമ ചെയ്താൽ ആ വിജയം തന്നെ നിങ്ങൾ അടുത്ത പടത്തിലും നിലനിർത്തുമെന്ന് ആളുകൾ പ്രതീക്ഷിക്കും. അത്തരത്തിലൊരു പിരിമുറുക്കം ജയിലർ ഹിറ്റായതിന് ശേഷം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

രജിനികാന്തിനെ നായകനാക്കി ടി.ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സം​ഗീത സംവിധായകൻ അനിരുദ്ധിനൊപ്പം മനസ്സിലായോ ​ഗാനത്തിന് ചുവടുവയ്ക്കുന്ന രജിനികാന്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വേട്ടയ്യനിൽ രജിനികാന്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനും രജനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. 1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ലെെക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. എസ്.ആർ. കതിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്. ചിത്രം ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തും

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT