Film News

'ദാദാസാഹിബ് ഫാൽക്കെ ബയോപിക്കുമായി എസ് എസ് രാജമൗലി'; 'മേഡ് ഇൻ ഇന്ത്യ' ഒരുങ്ങുന്നത് ആറ് ഭാഷകളിൽ

​ഇന്ത്യൻ സനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രം സിനിമയായി അവതരിപ്പിക്കാനൊരുങ്ങി സംവിധായകൻ എസ് എസ് രാജമൗലി. 'മേഡ് ഇൻ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ രാജമൗലി ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇന്ത്യൻ സിനിമയുടെ 'ജനനത്തിന്റെയും ഉയർച്ചയുടെയും' കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് നിതിൻ കക്കറാണ്.

ആദ്യം ഇതിന്റെ കഥ കേട്ടപ്പോൾ അത് എന്നെ വൈകാരികമാക്കി. ഒരു ബയോപിക് നിർമ്മിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച് ഒരു ബയോപിക് സങ്കൽപ്പിക്കുക എന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ് എന്ന് ചിത്രത്തിന്റെ ടീസർ പങ്കുവച്ചുകൊണ്ട് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു. മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ അണിയറപ്രവർത്തകർ വഴിയേ പുറത്തുവിടും.

ഇന്ത്യൻ സനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയാണ് 1913-ൽ രാജാ ഹരിശ്ചന്ദ്ര എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ ഫിലിം നിർമ്മിച്ചത്. ഏകദേശം 2 പതിറ്റാണ്ടോളം നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിൽ 27 ഹ്രസ്വചിത്രങ്ങളും 90-ലധികം മുഴുനീള സിനിമകളും അദ്ദേഹം നിർമിച്ചിട്ടുണ്ട്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT