Film News

എന്റെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ലഭിച്ച അംഗീകാരം: കാന്‍സ് ജൂറി പദവിയെ കുറിച്ച് ദീപിക

15 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ് കാന്‍സ് ഫിലിം ഫസ്റ്റിവലിലെ ജൂറി പദവിയെന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍. ഇന്ത്യയെ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ തന്റെ രീതിയില്‍ സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദീപിക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ദീപിക പദുകോണ്‍ പറഞ്ഞത്:

15 വര്‍ഷം അഭിനേത്രിയായി പ്രവര്‍ത്തിച്ചതിന് ശേഷം, കാന്‍സ് പോലൊരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമിലൂടെ അംഗീകാരം ലഭിക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും തീര്‍ച്ചയായും വലിയ കാര്യമാണ്. അതില്‍ എനിക്ക് ഒരുപാട് നന്ദിയുണ്ട്. അതോടൊപ്പം തന്നെ ഇത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്.

ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്താന്‍ എന്റെ രീതിയില്‍ ചെറിയ സംഭാവന ചെയ്യാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരിക്കലും എന്റെ വ്യക്തിപരമായ വിജയമായല്ല ഞാന്‍ കണക്കാക്കുന്നത്. മറിച്ച് നമ്മുടെ രാജ്യത്തെ എല്ലാവരുടെയും വിജയമാണിത്.

പണ്ട് ഞാന്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പോകുമ്പോഴെല്ലാം എന്റെ പ്രതീക്ഷകള്‍ വ്യത്യസ്തമായിരുന്നു. ആ സമയത്തെ യാത്രകളില്‍ ഫണ്‍ എലമെന്റ് കൂടി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരു ജൂറി അംഗം എന്ന നിലയില്‍ എന്റെ മാനസികാവസ്ഥ വളരെ വ്യത്യസ്തമാണ്. അതനുസരിച്ച് ഞാന്‍ തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നാണ് (മെയ് 17) 75ാമത് കാന്‍സ് ചലച്ചിത്ര മേള ആരംഭിച്ചത്. മെയ് 17 മുതല്‍ 28 വരെയാണ് മേള നടക്കുക. ഇത്തവണ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയാണ് ദീപിക പദുകോണ്‍. ദീപികയ്ക്ക് പുറമെ നടിമാരായ റെബേക്ക ഹാളും നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗര്‍ ഫര്‍ഹാദി, ജാസ്മിന്‍ ട്രിങ്ക, ജെഫ് നിക്കോള്‍സ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഐശ്വര്യ റായ്, ഷര്‍മീഷ ടാഗോര്‍, നന്ദിത ദാസ്, വിദ്യ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ ഇന്ത്യന്‍ നടിമാര്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT