Film News

'പടം പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന് ജീത്തു സാർ പറഞ്ഞു; ദൃശ്യം ടൂവിനെക്കുറിച്ച് അജിത് കൂത്താട്ടുകുളം

ദൃശ്യം 2 റിലീസ് ആയതിന് ശേഷം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ജോസ്. അജിത് കൂത്താട്ടുകുളം എന്ന മിമിക്രി ആർട്ടിസ്റ്റാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അളിയനെ കൊലപ്പെടുത്തി ജയിലിൽ പോകുന്ന ജോസ് എന്ന കഥാപാത്രം സിനിമയിൽ നിർണ്ണായകമായ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചതെന്നും സിനിമയുടെ പൂജയ്ക്കു ശേഷം എന്റെ മുഖത്തിന് നേരെയാണ് ആദ്യം ക്യാമെറ വെച്ചതെന്നും അജിത് കൂത്താട്ടുകുളം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആദ്യ ദൃശ്യത്തിന്റെ സ്പൂഫ് സ്കിറ്റിൽ അജിത് കൂത്താട്ടുകുളം അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത സ്പൂഫ് സ്കിറ്റിലെ സുമേഷ് ചന്ദ്രൻ, രാജേഷ് പരവൂർ എന്നിവരും രണ്ടാം ദൃശ്യത്തിന്റെ ഭാഗമാണ്.

അജിത്തിന്റെ വാക്കുകൾ

ഒരു ദിവസം ജീത്തു സാർ വിളിച്ചിട്ടു പറഞ്ഞു ദൃശ്യം ടൂവിൽ എനിക്കൊരു വേഷമുണ്ടെന്ന്. എനിക്കത് തീരെ വിശ്വസിക്കാനായില്ല. എന്റെ വീട് കൂത്താട്ടുകുളത്താണെന്ന് പറഞ്ഞപ്പോൾ ജീത്തു സാറും കൂത്താട്ടുകുളത്താണെന്ന് പറഞ്ഞു. സിനിമയുടെ പൂജ കഴിഞ്ഞു ആദ്യം ക്യാമറ വെച്ചത് എന്റെ മുഖത്തിന് നേർക്കാണ് . സിനിമ പാക്കപ്പ് ആകുന്നത്തിനു മുൻപും എന്റെ മുഖത്തായിരുന്നു അവസാനം ക്യാമറ വെച്ചത്. പടം എങ്ങാനും പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് എന്നെ തല്ലുമെന്ന് ജീത്തു സാർ പറയുമായിരുന്നു. ലാലേട്ടൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്. സിനിമ തുടങ്ങുന്നതിനു മുൻപ് എറണാകുളത്ത് വെച്ചായിരുന്നു കോവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. അതിന് ശേഷം നമ്മളെയാരെയും പുറത്തിറങ്ങാൻ സമ്മതിച്ചില്ല. അക്കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു ജീത്തു സാർ. സിനിമ ആമസോൺ പ്രൈമിൽ നിന്നും എങ്ങനെ ഡൌൺലോഡ് ചെയ്യണമെന്ന് എനിക്ക്അറിയില്ലായിരുന്നു. എന്റെ സിനിമ കാണാൻ എന്താണ് മാർഗമെന്ന് ചോദിച്ചുകൊണ്ട് കുറേപ്പേർ എന്നെ വിളിക്കാറുണ്ട്. സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT