POPULAR READ

മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമടയുടെ എക്‌സ്‌പ്ലോസിവ് ലൈസന്‍സ് റദ്ദാക്കും, എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി

എറണാകുളം മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ ക്വാറയുടെ എക്സ്പ്ലോസീവ് ലൈസന്‍സ് റദ്ദാക്കും. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടനത്തില്‍ ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയില്‍ സെപ്തംബര്‍ 21ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ എന്‍ ഐ എ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പാറമട പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളില്‍ പാറ പൊട്ടിക്കല്‍ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചു വക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രതിനിധി സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെടുന്നു.

തീവ്രവാദഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഈ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. നേരത്തെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയ പരാതിയില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ പാറമടകള്‍ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ടെന്നും സി ആര്‍ നീലകണ്ഠന്‍.

ഈ പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നത്.ഇത് സംബന്ധിച്ച്ൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.
സി.ആർ. നീലകണ്ഠൻ

കേന്ദ്ര ഏജന്‍സിയായ പെസോയാണ് വിജയാ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസന്‍സ് നല്‍കിയിരുന്നത്. 150 കിലോ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള അനുമതിയാണ് ക്വാറിക്ക് ഉണ്ടായിരുന്നത്. 25 കിലോയ്ക്ക് താഴെയുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റാണ് അനുമതി നല്‍കുന്നത്. വിജയ എന്ന പാറമടയില്‍ അപകടം ഉണ്ടായത്. പഅപകടത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചിരുന്നു.

ക്വാറിയുടെ ഉടമകളായ ബെന്നി, റോബിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. സംഭവത്തില്‍ ദൂരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT