Gulf

"വരൂ ജയറാമേട്ടാ, എന്തേലും കഴിച്ചിട്ട് പോകാം" യുഎഇയിലെ മലയാളികളുടെ സ്നേഹത്തെ കുറിച്ച് ജയറാം

മലയാളത്തിന്‍റെ പ്രിയ താരം ജയറാമിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. "37 വ‍ർഷങ്ങള്‍ക്ക് മുന്‍പ് 1985 ലാണ് ആദ്യമായി യുഎഇയിലെത്തുന്നത്. വീണ്ടും വീണ്ടും വരണമെന്ന് ആഗ്രഹിച്ച യുഎഇ, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തിയ മണ്ണാണിത്" ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് ജയറാം പറഞ്ഞു.

"പണ്ട് കലഭാവനില്‍ മിമിക്രി അവതരിപ്പിക്കാനായി ഇവിടെ എത്തുമ്പോള്‍ പലരും തിരിച്ചറിഞ്ഞ് കലാഭവനിലെ ജയറാമല്ലേ, വരൂ എന്തേലും കഴിച്ചിട്ട് പോകാമെന്ന് പറയാറുണ്ട്. വർഷങ്ങള്‍ക്കിപ്പുറവും, അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കാനാവുന്നുണ്ടെന്നും" താരം പറഞ്ഞു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ അവസരമുണ്ടായതില്‍ വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയോട് നന്ദി പറയുന്നുവെന്നും ജയറാം പറഞ്ഞു. "ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ആറ് മാസം മുന്‍പേ അദ്ദേഹം ക്ഷണിച്ചതായിരുന്നു. പക്ഷെ പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. എന്നെങ്കിലും ഗോള്‍ഡന്‍ വിസ തനിക്ക് കിട്ടുകയാണെങ്കില്‍ അത് അങ്ങയില്‍ നിന്നുമാത്രമെ സ്വീകരിക്കുകയുളളൂവെന്ന്" എം എ യൂസഫലിയോട് പറഞ്ഞിരുന്നുവെന്നും ജയറാം പറഞ്ഞു.

അബുദാബിയിൽ നടന്ന ചടങ്ങിൽ ഗവ. ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയാ സെക്രട്ടറി ബിജു കൊ‌‌‌‌‌‌‌‌‌‌ട്ടാരത്തിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 10 വർഷത്തെ വിസ പതിച്ച എമിറേറ്റ്സ് ഐഡി ജയറാം സ്വീകരിച്ചു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT