News n Views

‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് പിന്‍മാറി മുഖ്യാതിഥികളായ ബ്രിട്ടീഷ് അഭിനേതാക്കള്‍. നടന്‍ റിസ് അഹമ്മദും നടി ജമീല ജാമിലുമാണ് സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയെ മുന്‍നിര്‍ത്തി മോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പീര്‍സ് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ നിന്ന് പിന്‍വാങ്ങിയത്. സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍വെച്ചാണ് നാലാമത് 'ഗോള്‍കീപ്പേര്‍സ്' പുരസ്‌കാര വിതരണ പരിപാടി. ബില്‍ & മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനാണ് അംഗീകാരം നല്‍കുന്നത്. താരങ്ങള്‍ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജമ്മുകാശ്മീരില്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് റിപ്പോര്‍ട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ച് ആശയവിനിമയ വിച്ഛേദനത്തിലൂടെ കശ്മീര്‍ ജനതയെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണിതെന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകനായ ആസാദ് എസ്സയാണ് റിസ് അഹമ്മദിന്റെയും ജമീല ജാമിയുടെയും തീരുമാനം തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഏഷ്യയിലെ ആദ്യ എമ്മി പുരസ്‌കാര ജേതാവായ റിസ് അഹമ്മദ് ഇസ്ലാമോഫോബിയക്കെതിരെയും വിവേചനങ്ങള്‍ക്കെതിരെയും നിലയുറപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ശ്രദ്ധയാകര്‍ഷിച്ച അഭിനേത്രിയാണ് ജമീല ജാമില്‍.

ഇരുവരും ചടങ്ങില്‍ എത്തില്ലെന്ന് അറിയിച്ചതായി ഗേറ്റ് ഫൗണ്ടേഷന്‍ സ്ഥിരീകരിക്കുന്നു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്. അഞ്ച് വിഭാഗങ്ങളായി തിരിച്ച് സുസ്ഥിര വികസനത്തിനുവേണ്ടി പരിശ്രമിച്ചവര്‍ക്കാണ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പുരസ്‌കാരം നല്‍കുന്നത്. 2019 ഒക്ടോബര്‍ 2 വരെ ഇന്ത്യയില്‍ 90 ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെന്ന് കാണിച്ചാണ് സ്വഛ് ഭാരത് പദ്ധതിയുടെ പേരില്‍ മോദിക്ക് പുരസ്‌കാരം നല്‍കുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT