Coronavirus

കൊവിഡ് 19 ലക്ഷണങ്ങള്‍, മോഹനന്‍ വൈദ്യരെ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും 

THE CUE

കൊവിഡ് 19 രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ ആലുവ സബ്ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും. വ്യാജ ചികിത്സയുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തിലാണ്. ഇയാളുടെ സഹതടവുകാരെ നേരത്തെ ആലുവ ജില്ലാ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹനന്‍ വൈദ്യരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്ന് ഡിഎംഒ ഡോ. കെകെ റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിക്കും. ആംബുലന്‍സും വിട്ടുനല്‍കും. നേരത്തെ ഐസൊലേഷനിലേക്ക് മാറ്റിയ സഹതടവുകാരുമായി മോഹനന്‍ വൈദ്യര്‍ ഇടപെട്ടെന്നാണ് വിവരം.

തൃശ്ശൂര്‍ പട്ടിക്കാടുള്ള സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ പേരില്‍ നടത്തിയ വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊവിഡിന്റെ പേരില്‍ വ്യാജ ചികിത്സ നടത്തുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അപേക്ഷ കോടതി തള്ളി. കൊവിഡ് സംശയിക്കുന്ന തടവുകാരുമായി ഇയാള്‍ ഇടപെട്ടുവെന്ന് ജയില്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷ തള്ളിയത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT