CAA Protest

‘എത്ര പേരെ, എത്ര നാളത്തേക്ക് അടിക്കും ?’ ; ഇത്തവണ ഫാസിസ്റ്റുകള്‍ക്ക് നമ്മളെ തടയാനാവില്ലെന്ന് അരുന്ധതി റോയ്

THE CUE

രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്ട്രര്‍ക്കുമെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയ്. സര്‍ക്കാര്‍ തുറന്നുകാട്ടപ്പെട്ടു. മതഭ്രാന്തിനെയും ഫാസിസത്തെയും സ്‌നേഹവും ഐക്യദാര്‍ഢ്യവും കൊണ്ട് ജനങ്ങള്‍ നേരിടുകയാണെന്നും ഇത്തവണ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ലെന്നും അരുന്ധതി റോയി പറഞ്ഞു

ഇന്ത്യ എഴുന്നേറ്റു നില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ വിശ്വാസയോഗ്യമല്ലാതാവുകയും തുറന്നുകാട്ടപ്പെടുകയും ചെയ്തു. മതഭ്രാന്തിനെയും ഫാസിസത്തെയും സ്‌നേഹവും ഐക്യദാര്‍ഢ്യവും കൊണ്ട് നേരിടുകയാണ്. ഇവിടെ ദളിതരും മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആദിവാസികളും മാര്‍ക്‌സിസ്റ്റുകാരും അംബേദ്കറൈറ്റ്‌സും കര്‍ഷകരും ജോലിക്കാരും , പണ്ഡിതരും എഴുത്തുകാരും കവികളും പെയിന്റര്‍മാരും രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ഥികളുമെല്ലാമുണ്ട്, ഇത്തവണ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല.
അരുന്ധതി റോയ്

ഇന്ത്യന്‍ ഭരണഘടനയെ സര്‍ക്കാര്‍ ഐസിയുവിലാക്കികയായിരിക്കുയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയാണ് തകര്‍ത്തത്. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലാണെന്നാണ്, ഇപ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയെയും ഐസിയുവിലാക്കുകയാണ്. ഒന്നുകില്‍ അവര്‍ ഇത് തിരിച്ചെടുക്കും അല്ലെങ്കില്‍ പൊലീസിനെയും അവരുടെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തെയും തുറന്നുവിടുമെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

ഇത് അവര്‍ക്ക് വിജയിക്കാന്‍ കഴിയുന്ന പോരാട്ടമല്ല, ഇന്നല്ലെങ്കില്‍ നാളെ അവരുടെ എല്ലാം അവസാനിച്ചേക്കാം, എത്ര പേരെയാണ് അടിക്കാന്‍ പോകുന്നത്, എത്ര നാളത്തേക്ക് അടിക്കും, വാട്‌സ് ആപ്പിലെല്ലാം വലിയ ഇസ്ലാമോഫോബിക്കായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്, എത്ര നാളത്തേക്കാണ് ഇത് സാധ്യമാകുക, ഇത് മുസ്ലിങ്ങള്‍ക്ക് മാത്രം എതിരായ നിയമമല്ല, ഇത് ദരിദ്രര്‍ക്കും ദളിതര്‍ക്കുമെല്ലാം എതിരായ നിയമമാണ്.
അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്‌ട്രേഷനെയും പറ്റി അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ഉയര്‍ന്ന കോടതികളില്‍ പോകാമെന്നാണ്. പക്ഷേ എത്ര പേര്‍ക്ക് അതിന് സാധിക്കും, അഭിഭാഷകരെ വെയ്ക്കാന്‍ പറ്റും, രേഖകള്‍ കാണിക്കാന്‍ കഴിയും, പ്രധാനമന്ത്രിക്ക് പോലും ഇവിടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പറ്റില്ല, അല്ലെങ്കില്‍ ജനിച്ച ദിവസമോ വിവാഹിതനാണോ എന്നതിനൊന്നും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല, പിന്നെയാണോ രാജ്യത്തെ എല്ലാവരും അരുന്ധതി റോയ് പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്ററിന്റെ ഭരണഘടനാ സാധുതയെപ്പറ്റി സുപ്രീം കോടതി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്, സുപ്രീം കോടതി അത് ഭരണഘടന വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ളില്‍ ഈ നാശം മുഴുവന്‍ ഉണ്ടാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ചോദിച്ചു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT