Around us

അതിര്‍ത്തി തുറക്കില്ലെന്ന് വീണ്ടും യെദിയൂരപ്പ, രോഗികളെത്തിയാല്‍ കര്‍ണാടകക്ക് ഭീഷണി

THE CUE

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സംസ്ഥാനാതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നും രോഗികള്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും യെദിയൂരപ്പ. ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കത്തിന് മറുപടിയായാണ് യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡ് നിന്ന് ചികില്‍സക്കെത്തുന്ന രോഗികളെ മംഗലാപുരത്തേക്ക് പ്രവേശിക്കാനാകില്ല. രോഗികളില്‍ കൊവിഡ് ബാധിതരുണ്ടോ എന്ന് ഉറപ്പാക്കാനാകില്ല. അതിര്‍ത്തി അടച്ചത് കേരളവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും യെദിയൂരപ്പ.

മംഗലാപുരം കേരളാ അതിര്‍ത്തി തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ചായിരുന്നു എച്ച് ഡി ദേവഗൗഡയുടെ കത്ത്. ചികില്‍സയ്ക്കും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിനും അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ടാണ് എച്ച് ഡി ദേവഗൗഡ കത്തയച്ചത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി കത്തയച്ചതിന് പിന്നാലെയാണ് ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രിയെ ഇക്കാര്യത്തിനായി സമീപിച്ചത്.

കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ ചികില്‍സ കിട്ടാതെ മരണപ്പെട്ടിരുന്നു. മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതിയും കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT