Around us

അതിര്‍ത്തി തുറക്കില്ലെന്ന് വീണ്ടും യെദിയൂരപ്പ, രോഗികളെത്തിയാല്‍ കര്‍ണാടകക്ക് ഭീഷണി

THE CUE

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സംസ്ഥാനാതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നും രോഗികള്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും യെദിയൂരപ്പ. ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കത്തിന് മറുപടിയായാണ് യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡ് നിന്ന് ചികില്‍സക്കെത്തുന്ന രോഗികളെ മംഗലാപുരത്തേക്ക് പ്രവേശിക്കാനാകില്ല. രോഗികളില്‍ കൊവിഡ് ബാധിതരുണ്ടോ എന്ന് ഉറപ്പാക്കാനാകില്ല. അതിര്‍ത്തി അടച്ചത് കേരളവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും യെദിയൂരപ്പ.

മംഗലാപുരം കേരളാ അതിര്‍ത്തി തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ചായിരുന്നു എച്ച് ഡി ദേവഗൗഡയുടെ കത്ത്. ചികില്‍സയ്ക്കും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിനും അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ടാണ് എച്ച് ഡി ദേവഗൗഡ കത്തയച്ചത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി കത്തയച്ചതിന് പിന്നാലെയാണ് ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രിയെ ഇക്കാര്യത്തിനായി സമീപിച്ചത്.

കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ ചികില്‍സ കിട്ടാതെ മരണപ്പെട്ടിരുന്നു. മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതിയും കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT