വി കെ പ്രശാന്ത് 
Around us

വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് തന്നെ; സംസ്ഥാനനേതൃത്വനിര്‍ദ്ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ റിപ്പോര്‍ട്ട് ചെയ്തു

THE CUE

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമായി വി കെ പ്രശാന്തിന്റെ പേര് റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഈ വര്‍ഷം മഴക്കെടുതി വന്‍ ദുരന്തം വിതച്ചപ്പോള്‍ സഹായമെത്തിക്കാന്‍ സാധനസമാഗ്രികള്‍ ശേഖരിച്ച് നടത്തിയ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ജില്ലാ നേതൃ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിലൂടെ പൊതുസമൂഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനായ പ്രശാന്തിന് യുവജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചതായും സിപിഎം നിരീക്ഷിക്കുന്നു. കൂടാതെ യുവാവെന്ന പരിഗണനയുള്ളത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സഹായിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നു.

പ്രശാന്തിന് പുറമെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെയും പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കിയതായാണ് വിവരം. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

'വിജയം', നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ചങ്കൂറ്റത്തിന്റെ ആള്‍രൂപമായി അനന്തന്‍കാടിലെ കൃഷ്ണന്‍കുട്ടി അണ്ണന്‍; വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്

ജർമ്മൻ കരുത്തിനെ വേരുകളോടെ പിഴുതെറിഞ്ഞ 'ലാ ട്രി' വസന്തം

SCROLL FOR NEXT