Around us

പാലാരിവട്ടം അഴിമതി ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. കരാര്‍ വ്യവസ്ഥ ഇളവ് ചെയ്യാന്‍ നിര്‍ദേശിച്ചത് ഇബ്രാഹിംകുഞ്ഞാണ്. മുന്‍കൂറായി കോടിക്കണക്കിന് രൂപ നല്‍കാന്‍ ഉത്തരവിട്ടതും മന്ത്രിയായിരുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി ഒ സൂരജ് ആരോപിക്കുന്നു.

ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ്. പണം പണി തുടങ്ങുന്നതിന് മുമ്പ് കൈമാറിയത് കരാറിന് വിരുദ്ധമായിരുന്നു. പലിശ ഈടാക്കാന്‍ ഉത്തരവിലുണ്ടായിരുന്നില്ലെങ്കിലും ഏഴ് ശതമാനം ചുമത്തി താന്‍ കുറിപ്പെഴുതി. ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഉത്തരവിട്ടത് മന്ത്രിയാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടി ഒ സൂരജ് 19 ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്നാണ് ടി ഒ സൂരജിനെതിരായ കേസ്. അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്ക് നീങ്ങുന്നതിനിടെയാണ് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍. കേസില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ അറിയിച്ചിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT