Around us

ചന്ദ്രിക കള്ളപ്പണ കേസ്; പാണക്കാട് ശിഹാബ് തങ്ങൾ ഇഡിക്ക് മുന്നിൽ ഹാജരാവില്ല

ചന്ദ്രിക പത്രത്തിലെ കള്ളപ്പണ കേസിൽ പാണക്കാട് ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ഇ.ഡിയെ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എ അബ്ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകും.

കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ വാസ്തവമല്ലെന്നും പണത്തിന്റെ സ്രോതസ്സ് തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. ഇതിനു മുൻപ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ വിവാദത്തിലും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ രംഗത്ത് എത്തിയിരുന്നു. ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനും ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ക്കും കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി ആരോപിച്ചിരുന്നു. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

SCROLL FOR NEXT