Around us

‘ജ്യോതിഷിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു’ ; കൊലക്കേസില്‍ ജീവപര്യന്തം ലഭിച്ച ശരവണ ഭവന്‍ ഉടമ കീഴടങ്ങി

THE CUE

ജ്യോതിഷിയുടെ ഉപദേശ പ്രകാരം യുവതിയെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ കീഴടങ്ങി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയ രാജഗോപാലിനെ ജയിലിലേക്കയച്ചു.

വിചാരണ സമയത്ത് രാജഗോപാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷമനായ ബഞ്ച് രാജഗോപാലിന്റെ ഹര്‍ജി തള്ളിയത്. ഓക്‌സിജന്‍ മാസ്‌ക ധരിച്ച് ആംബുലന്‍സിലാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ജൂലൈ ഏഴിന് കീഴടങ്ങാന്‍ കോടതി രാജഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടക്കാനായിരുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

ജ്യോതിഷിയുടെ ഉപദേശ പ്രകാരം സ്വന്തം ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ വേണ്ടിയായിരുന്നു രാജഗോപാല്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

2001ലായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ദോശയുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന പി രാജഗോപാലിനോട് ജ്യോതിഷിയായിരുന്ന മടിപ്പാക്കം രവിയാണ് ഹോട്ടലിലെ അസിസ്റ്റന്റ് മാനേജറിന്റെ മകളായ ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ സൗഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞത്. ഇതിനു വേണ്ടിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 2004ല്‍ കേസില്‍ കോടതി രാജഗോപാലിന് 10 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രാജഗോപാല്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയാണ് കോടതി ചെയ്തത്.

ആ സീന്‍ ഷൂട്ട് ചെയ്തത് ഏറ്റവും അവസാനം, ദുല്‍ഖര്‍ പറഞ്ഞതുകൊണ്ട് മാത്രം സംഭവിച്ചത്: ഡൊമിനിക് അരുണ്‍

മണിയൻ 'ചാത്തൻ' അല്ല, എആർഎം സ്പിൻ ഓഫ് ഉണ്ടാകും: ജിതിൻ ലാൽ അഭിമുഖം

ഒരു സംശയവുമില്ല, ലോക വേൾഡ് വൈഡ് 300 കോടി കളക്ഷൻ നേടിയിരിക്കും: സുരേഷ് ഷേണായി

'ദുര്‍ഗ മോള്‍ക്ക്, ഞങ്ങളുടെ വക' എന്ന വാക്കുകള്‍ക്കൊപ്പം ഒരു ചിത്രവും മമ്മൂട്ടി കമ്പനി പങ്കുവെച്ചു: ദുര്‍ഗ സി വിനോദ്

പാൻ 'ലോക' ഹിറ്റ്; വിദേശ ബോക്സ് ഓഫീസിൽ 100 കോടി കളക്ഷനുമായി ലോക:

SCROLL FOR NEXT