വി എസ് സുനില്‍കുമാര്‍
വി എസ് സുനില്‍കുമാര്‍

‘കോര്‍പറേറ്റ് കൃഷി ഇവിടെ വേണ്ട’; ഞങ്ങള്‍ക്ക് കുടുംബശ്രീയുണ്ടെന്ന് കേന്ദ്രത്തോട് വി എസ് സുനില്‍കുമാര്‍

കാര്‍ഷിക മേഖല വന്‍കിട കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്ന കരാര്‍കൃഷി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തില്‍ വി എസ് സുനില്‍കുമാര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കി. കുടുംബശ്രീ പോലുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ തരിശുഭൂമിയലടക്കം കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകള്‍ക്കും കാര്‍ഷികോത്പാദന സംഘടനകള്‍ക്കും കരാര്‍ കൃഷി നടത്താന്‍ അനുമതി നല്‍കും. എന്നാല്‍ വന്‍കിട കമ്പനികളെ കരാര്‍ കൃഷി നടത്താന്‍ അനുവദിക്കില്ല.

വി എസ് സുനില്‍കുമാര്‍

വന്‍കിട കുത്തകകളുടെ കൈയിലേക്ക് കൃഷിഭൂമി പൂര്‍ണമായി പോകുന്ന കരാര്‍കൃഷിയോട് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായും വിയോജിപ്പുണ്ടെന്ന് കൃഷിമന്ത്രി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉല്‍പാദനം മുതല്‍ ചെറുകിട വില്‍പന വരെയുള്ള മുഴുവന്‍ മേഖലയും കോര്‍പറേറ്റുകളുടെ കൈപ്പിടിയില്‍ എത്തിക്കുന്ന നയമാണ് കരാര്‍കൃഷി. കോര്‍പറേറ്റ് ജന്മിത്തമാണ് കരാര്‍ കൃഷിയുടെ ലക്ഷ്യം. കൃഷിയില്‍ നഷ്ടമുള്ളവര്‍ ഭൂമി കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയുണ്ടാകും. ബദല്‍ കാര്‍ഷിക ഉത്പാദന സഹകരണസംഘങ്ങളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുക. ഇതുവരെ 150 സംഘങ്ങള്‍ രൂപവത്കരിച്ചു. ഉടന്‍ നൂറെണ്ണം കൂടി തുടങ്ങും. കാര്‍ഷികോദ്പാദനം മാത്രമല്ല, രണ്ടാം ഘട്ടമായി കൃഷിക്കാരെ സംരഭകരായി മാറ്റിയെടുക്കുമെന്നും വി എസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വി എസ് സുനില്‍കുമാര്‍
‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 

കാര്‍ഷിക കടങ്ങളുടെ മോറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കാണും.

കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ കേരളത്തോട് കേന്ദ്രബജറ്റ് കടുത്ത അവഗണനയാണ് കാണിച്ചത്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണം.

പ്രളയം വലിയ നഷ്ടമുണ്ടാക്കിയതിനാല്‍ കേന്ദ്രപദ്ധതികളുടെ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ അനുപാതം നിലവിലെ 60:40 എന്നത് മാറ്റി 90:10 എന്നാക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കണം.

കര്‍ഷകര്‍ക്കുള്ള ഈടില്ലാത്ത ലോണ്‍പരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് 3.25 ലക്ഷമാക്കണം.

കാര്‍ഷിക വരുമാനത്തില്‍ ജീവിക്കുന്നവര്‍ എടുക്കുന്ന വിവാഹ ലോണ്‍, വിദ്യാഭ്യാസ ലോണ്‍ എന്നിവയും കാര്‍ഷിക ലോണായി പരിഗണിക്കണം.

സംസ്ഥാനങ്ങളിലെ ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിക്കണം.

കാറ്റ് വീഴ്ച്ചമൂലം വാഴക്കൃഷി നശിക്കുന്നതും വെള്ളം കയറി നെല്ല് നശിക്കുന്നതും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുത്തണം.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പൂര്‍ണസഹായം ലഭിക്കുന്നില്ല. ഇത് കാര്യക്ഷമമാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in