Around us

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് തുടങ്ങാന്‍ ആര്‍എസ്എസ് ; ഇസ്ലാം മതസ്ഥരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനെന്ന് വിശദീകരണം 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സമൂഹത്തിന്റെ രോഷം രൂക്ഷമാകുന്നതിനാല്‍ സംസ്ഥാനത്ത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആര്‍എസ്എസ്. ഇതിനായി സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചു. മുസ്ലിം സമുദായത്തില്‍ വേരുറപ്പിക്കുകയാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് രാഷ്ട്രീയ മഞ്ച് എന്നാണ് പ്രസിഡന്റ് ഡോ. ഉമ്മര്‍ ഫാറൂഖിന്റെ വിശദീകരണം.

വൈകാതെ സംസ്ഥാന കമ്മിറ്റി വിപുലപ്പെടുത്തുമെന്നും കീഴ്ഘടകങ്ങളുടെ രൂപീകരണവുമുണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിക്കുന്നു. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ കേരള ഘടകത്തിന്റെ ചുമതലയിലുള്ള പ്രഭാരിയും ദേശീയ കണ്‍വീനറുമായ മുഹമ്മദ് അഫ്‌സല്‍ കേരളത്തിലെത്തിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. 2002 ല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആണ് മുസ്ലിം രാഷ്ട്രീയ മഞ്ച് ആരംഭിച്ചത്.

എന്നാല്‍ സംഘടനയ്ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനായില്ല. 2016 ല്‍ കമ്മിറ്റി നിശ്ചയിച്ചങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. പൗരത്വ നിയമത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. എന്നാല്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിനെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നാണ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്റെ പ്രതികരണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT