Around us

പാലിയേക്കര ടോള്‍ പ്ലാസ: മുടക്കിയ തുകയുടെ 97 ശതമാനം ലഭിച്ചു; പിരിവ് ഇനിയും 8 കൊല്ലം

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസിലെ പിരിവെടുക്കാനുള്ള കരാര്‍ കാലാവധി എട്ട് കൊല്ലം കൂടി ശേഷിക്കേ മുടക്കിയ തുകയുടെ 97 ശതമാനവും കമ്പനിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണത്തിന് ചെലവായത് 721 കോടി രൂപയാണ്. 698 കോടി രൂപ ഇതുവരെ ലഭിച്ചെന്നാണ് കണക്ക്. 23 കോടി രൂപ കൂടി ലഭിച്ചാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടുമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 ഫെബ്രുവരി 9നാണ് പാലിയേക്കര ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 2028 ഫെബ്രുവരി 9വരെ ടോള്‍ പിരിക്കാനാണ് കരാര്‍. ദിവസവും 45000ത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന പാലിയേക്കര ടോള്‍ വഴി 30 ലക്ഷം രൂപയാണ് പിരിക്കുന്നത്.

പിരിവ് നടക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നതായും ആരോപണമുണ്ട്. അടിപ്പാത നിര്‍മ്മാണം നടപ്പാക്കിയിട്ടില്ല. ചെലവായ തുക കമ്പനിക്ക് കിട്ടിക്കഴിഞ്ഞാല്‍ ടോള്‍ പ്ലാസ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT