Around us

പാലിയേക്കര ടോള്‍ പ്ലാസ: മുടക്കിയ തുകയുടെ 97 ശതമാനം ലഭിച്ചു; പിരിവ് ഇനിയും 8 കൊല്ലം

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസിലെ പിരിവെടുക്കാനുള്ള കരാര്‍ കാലാവധി എട്ട് കൊല്ലം കൂടി ശേഷിക്കേ മുടക്കിയ തുകയുടെ 97 ശതമാനവും കമ്പനിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണത്തിന് ചെലവായത് 721 കോടി രൂപയാണ്. 698 കോടി രൂപ ഇതുവരെ ലഭിച്ചെന്നാണ് കണക്ക്. 23 കോടി രൂപ കൂടി ലഭിച്ചാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടുമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 ഫെബ്രുവരി 9നാണ് പാലിയേക്കര ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 2028 ഫെബ്രുവരി 9വരെ ടോള്‍ പിരിക്കാനാണ് കരാര്‍. ദിവസവും 45000ത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന പാലിയേക്കര ടോള്‍ വഴി 30 ലക്ഷം രൂപയാണ് പിരിക്കുന്നത്.

പിരിവ് നടക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നതായും ആരോപണമുണ്ട്. അടിപ്പാത നിര്‍മ്മാണം നടപ്പാക്കിയിട്ടില്ല. ചെലവായ തുക കമ്പനിക്ക് കിട്ടിക്കഴിഞ്ഞാല്‍ ടോള്‍ പ്ലാസ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT