Around us

പാലിയേക്കര ടോള്‍ പ്ലാസ: മുടക്കിയ തുകയുടെ 97 ശതമാനം ലഭിച്ചു; പിരിവ് ഇനിയും 8 കൊല്ലം

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസിലെ പിരിവെടുക്കാനുള്ള കരാര്‍ കാലാവധി എട്ട് കൊല്ലം കൂടി ശേഷിക്കേ മുടക്കിയ തുകയുടെ 97 ശതമാനവും കമ്പനിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണത്തിന് ചെലവായത് 721 കോടി രൂപയാണ്. 698 കോടി രൂപ ഇതുവരെ ലഭിച്ചെന്നാണ് കണക്ക്. 23 കോടി രൂപ കൂടി ലഭിച്ചാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടുമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 ഫെബ്രുവരി 9നാണ് പാലിയേക്കര ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 2028 ഫെബ്രുവരി 9വരെ ടോള്‍ പിരിക്കാനാണ് കരാര്‍. ദിവസവും 45000ത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന പാലിയേക്കര ടോള്‍ വഴി 30 ലക്ഷം രൂപയാണ് പിരിക്കുന്നത്.

പിരിവ് നടക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നതായും ആരോപണമുണ്ട്. അടിപ്പാത നിര്‍മ്മാണം നടപ്പാക്കിയിട്ടില്ല. ചെലവായ തുക കമ്പനിക്ക് കിട്ടിക്കഴിഞ്ഞാല്‍ ടോള്‍ പ്ലാസ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT