Around us

ഒഞ്ചിയത്ത് ആര്‍.എം.പിയുടെ സീറ്റ് തിരിച്ചുപിടിച്ച് സി.പി.എം

ഒഞ്ചിയത്ത് ആര്‍.എം.പിയുടെ സീറ്റുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി.ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍.എം.പിയുടെ കൈവശമുണ്ടായിരുന്ന രണ്ടും മൂന്നും വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് ജനകീയ മുന്നണിയായിട്ടായിരുന്നും ആര്‍.എം.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സീറ്റുകളിലാണ് ഇടതുമുന്നണി വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെയും ജനതാദളിന്റെയും പിന്തുണയോടെയായിരുന്നു ആര്‍.എം.പി ഭരണം നിലനിര്‍ത്തിയത്. ജനതാദളിന്റെ തിരിച്ചു വരവ് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ .

സി.പി.എമ്മിലെ വിഭാഗീയതയും ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ടതുമാണ് ഉറച്ച പഞ്ചായത്തായ ഒഞ്ചിയം കൈവിട്ടത്. 2010 മുതല്‍ ആര്‍.എം.പിയാണ് ഒഞ്ചിയം ഭരിക്കുന്നത്. രക്തസാക്ഷി ഗ്രാമം കൈവിട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT