Around us

'അവസാനം വരെ മോള് അവനെ വിശ്വസിച്ചു, മരണത്തില്‍ ഹാരിസിന്റെ ബന്ധുക്കള്‍ക്കും പങ്ക്'; കൊട്ടിയത്തെ പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസിനെതിരെ ബലാത്സംഗകുറ്റം ചുമത്തി. ആത്മഹത്യാ പ്രേരണ, ഗര്‍ഭച്ഛിദ്രം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തന്റെ മകളും ഹാരിസും പത്ത് വര്‍ഷമായി സ്‌നേഹത്തിലായിരുന്നുവെന്നും, വിവാഹം ഉറപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീടാണ് ഹാരിസ് മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്ന കാര്യം മകള്‍ അറിഞ്ഞതെന്നും പിതാവ് മീഡിയ വണ്ണിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അവസാനം വരെ മോള് അവനെ വിശ്വസിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ എന്തെങ്കിലും ചെയ്യെന്ന് അവന്‍ പറഞ്ഞതൊക്കെ മോള്‍ മരിച്ചുകഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി മകള്‍ വിഷമത്തിലായിരുന്നു, ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ഒന്നൂല്ല ബാപ്പ എന്നാണ് പറഞ്ഞത്', പിതാവ് പറഞ്ഞു.

'പ്രശ്‌നമൊന്നും ഇല്ലെന്നാണ് വിചാരിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഹാരിസിന് വേറെ വിവാഹം ഉറപ്പിച്ചതായും അത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയാണെന്നുമൊക്കെ മകളോട് പറയുന്നത്. ഈ ഫോണ്‍സംഭാഷണമെല്ലാം അവളുടെ ഫോണിലുണ്ട്. വരന്റെ മാതാവിനെ പോയി കണ്ട് തന്നെ ഒഴിവാക്കരുതെന്ന് മകള്‍ അപേക്ഷിച്ചതും ഞാന്‍ അറിഞ്ഞിരുന്നില്ല. എല്ലാം അവളുടെ ഫോണിലുണ്ട്.'

അവള്‍ ഹാരിസിന്റെ ഉമ്മയുടെ കാലു പിടിച്ചു, എന്നാല്‍ അവര്‍ ചവിട്ടി പുറത്താക്കുകയാണ് ചെയ്തത്. ഇതെല്ലാം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്', പിതാവ് പറഞ്ഞു. സീരിയല്‍ നടി ഉള്‍പ്പടെ ഹാരിസിന്റെ ബന്ധുക്കള്‍ക്കും മകളുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT