Around us

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആം ആദ്മി; നിതീഷിനെ അട്ടിമറിക്കാന്‍ നീക്കം

ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യത്തെ അട്ടമറിക്കാനുള്ള നീക്കവുമായി പ്രശാന്ത് കിഷോര്‍. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളുമായി പ്രശാന്ത് ചര്‍ച്ച തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കാന്‍ 'ബാത്ത് ബിഹാര്‍ കി' പ്രചാരണം നടത്തുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോറിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷേറിന് താല്‍പര്യമുണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നായിരുന്നു സഞ്ജയ് സിങ്ങ് പറഞ്ഞത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു.

ബിഹാറില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ജെഡിയു-ബിജെപി സഖ്യത്തിന് തിരിച്ചടി നല്‍കാനാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി, ആര്‍എല്‍എസ്പി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളുമായി പ്രശാന്ത് ചര്‍ച്ച നടത്തിയിരുന്നു. വികസനം മുന്നില്‍ നിര്‍ത്തി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് പ്രചാരണം നയിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക ജെഡിയുവിനും ബിജെപിക്കുമുണ്ട്. പ്രശാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോത്തേട്ടൻ ബ്രില്യൻസുകളിലേക്ക് ലാലേട്ടൻ; ‘നെടുങ്കണ്ടം മിറാക്കിൾ' എത്തുന്നു

ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം "അവറാച്ചൻ ആൻഡ് സൺസ്" ടീസർ

ഒന്നൊന്നൊര മാസ് 'വരവു'മായി ജോജുവും ഷാജി കൈലാസും; ജൂലൈയിൽ തിയറ്ററുകളിലേക്ക്

ഐ നോബഡിയുടെ ആദ്യ ഷോട്ടിൽ പ്രേക്ഷകർ അത്ഭുതപ്പെടും: പൃഥ്വിരാജ്

സോഷ്യൽ മീഡിയ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; 'ചൂതാട്ടമോ...' ഗാനം എത്തി

SCROLL FOR NEXT