Around us

ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളുടെ ചില ഭാഗങ്ങള്‍ പുറത്ത്. സംയുക്ത ലോക്കര്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്ന ഭാഗം മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്. ജൂണ്‍ 11 ന് സ്വപ്‌ന അറസ്റ്റിലായതിന് പത്തുദിവസങ്ങള്‍ക്ക് ശേഷമുള്ള ചാറ്റില്‍, സ്വപ്‌ന സുരേഷും വേണുഗോപാലും ചേര്‍ന്നെടുത്ത ലോക്കര്‍ സംബന്ധിച്ചാണ് ആശയവിനിമയം. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും സംയുക്ത ലോക്കര്‍ സംബന്ധിച്ച് ആ സമയത്ത് മാധ്യമ വാര്‍ത്തകളുണ്ടായത് ആശയ വിനിമയത്തില്‍ കടന്നുവരുന്നു.

ലോക്കറിനെക്കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനോട് പറയുന്നു.താന്‍ നിര്‍ദേശിച്ചാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ പറഞ്ഞെന്ന മാധ്യമവാര്‍ത്തകളെക്കുറിച്ച് ശിവശങ്കര്‍ ആരായുന്നുമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നോയെന്നും ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ വീട് അടച്ചെന്നും പുറത്തിറങ്ങിയില്ലെന്നും കോളുകള്‍ എടുത്തില്ലെന്നും വേണുഗോപാല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അങ്ങനെയെങ്കില്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാറി നിന്നോളൂവെന്ന് ശിവശങ്കര്‍ ഉപദേശിക്കുന്നു. നാഗര്‍കോവില്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴാണ് അവസാനമായി ലോക്കര്‍ തുറന്നതെന്നള്‍പ്പെടെ ശിവശങ്കര്‍ ചോദിക്കുന്നുമുണ്ട്. ഈ ഭാഗം അടക്കമുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ നിരത്തിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT