Around us

ബലാല്‍സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍

ബലാല്‍സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍. ഗോവ സെഷന്‍സ് കോടതിയാണ് തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടത്. 2013ല്‍ ഹോട്ടലില്‍ സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്.

2013 നവംബര്‍ 30നാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. 2017ല്‍ തരുണിനെതിരെ ബലാല്‍സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി.

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

സംഭവത്തിന് ശേഷം തെഹല്‍ക്ക എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച കത്തില്‍ ഖേദപ്രകടനം നടത്തിയതായും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഗോവയിലെ വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍. കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം തടവുശിക്ഷയോ പരമാവധി ജീവപര്യന്തമോ ലഭിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സിസ്‌കോ ടവോര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ച്; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഗിന്നസ് റെക്കോഡ്

SCROLL FOR NEXT