കോടിയേരി 
Around us

‘എന്തുവേണമെങ്കിലും ആയിക്കോളൂ എന്ന് കോടിയേരി പറഞ്ഞു’; ഒന്നരവര്‍ഷം അഭ്യര്‍ത്ഥിച്ചിട്ടും സഹായിക്കാഞ്ഞതിനാലാണ് പരാതിയെന്ന് വെളിപ്പെടുത്തല്‍

THE CUE

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവുമായി ഒന്നരവര്‍ഷത്തോളമായി അഭ്യര്‍ത്ഥന നടത്തുകയാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയും കുടുംബം.

സഹായം ചോദിച്ച് കോടിയേരിയോടും വിനോദിനിയോടും പലവട്ടം സംസാരിച്ചു. വിവാഹവാഗ്ദാനം നല്‍കി ബിനോയി വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളേക്കൊണ്ടും സംസാരിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. 'നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാടെന്നും യുവതിയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പരാതിക്കാരിയേയും തങ്ങളേയും ബിനോയ് നിരന്തം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ശബ്ദ രേഖ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ബിനോയ്‌യുടെ അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും യുവതിയുടെ കുടുംബം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പുറമേ, ബിനോയ് കോടിയേരിക്കൊപ്പം താമസിച്ച കാലത്തെ ചിത്രങ്ങളും ബന്ധം തെളിയിക്കുന്ന രേഖകളും സാക്ഷിമൊഴികളുമായി യുവതി മിക്ക ദിവസവും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ പൊലീസ് എത്തിയതിന് പിന്നാലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ് ബിനോയ് കോടിയേരി. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ സമീപത്തുള്ള ഫ്ളാറ്റിലേക്കുമെല്ലാം അന്വേഷണസംഘം എത്തുന്ന സാഹചര്യം സിപിഐഎം സംസ്ഥാനസെക്രട്ടറിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ബിനോയ് കോടിയേരി ഉടന്‍ കണ്ടെത്തുമെന്നും രാജ്യംവിട്ട് പോകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT