Around us

സ്വപ്‌നയും സന്ദീപുമായി ബന്ധത്തിന് തെളിവ്, ശിവശങ്കറിന്റെ മൊഴിയെടുക്കും; ആസൂത്രണം ഫ്‌ളാറ്റിലെന്നും കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ മൊഴിയെടുക്കും. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷുമായും സന്ദീപ് നായരുമായും ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കസ്റ്റംസ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. എം ശിവശങ്കര്‍ സ്വപ്‌നയുമായും സന്ദീപുമായും പല സ്ഥലങ്ങളിലും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നതിന് തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്തതെന്നും കസ്റ്റംസിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട. എം ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് സൂചന. ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെയാണ് എന്‍ഐഎ സംഘം ബംഗളൂരുവില്‍ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നതായിരുന്നു ഇരുവരും.

സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ദീര്‍ഘകാല അവധിയിലാണ് എം ശിവശങ്കര്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT