Around us

‘ലീവ് റദ്ദാക്കണം,അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണം’; അവധിയെടുത്ത് കെഎഎസിന് തയ്യാറെടുക്കുന്നവരെ അയോഗ്യരാക്കണമെന്ന് ശുപാര്‍ശ

THE CUE

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ നടപടിയുമായി പൊതുഭരണ സെക്രട്ടറി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് പോകുന്നത് സെക്രട്ടേറിയേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പതോളം പേരാണ് അവധി എടുത്തിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഇത്രയും പേര്‍ അവധിയെടുക്കുന്നത് അംഗീകരിക്കാനാകില്ല. ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയോ അല്ലെങ്കില്‍ ലീവ് റദ്ദു ചെയ്ത് ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ശുപാര്‍ശയില്‍ പറയുന്നു.

സര്‍വീസില്‍ ഇരിക്കെ നിലവിലെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ അവധിയെടുത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധത ഇല്ലായ്മയെയാണ് കാണിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ഒഴിവുകളില്‍ പിഎസ്‌സിക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. പൊതുജനത്തിന് നല്‍കേണ്ട സേവനം മറന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT