Around us

പിണറായി വിജയന്‍ നേതൃനിരയിലെ അഗ്രഗാമി, ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ.വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്.

നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ല.

എ.വിജയരാഘവന്‍ പറഞ്ഞത്

കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിന് ഏറ്റവും ആദരണീയനായ ആളാവില്ലേ. മുഖ്യമന്ത്രിയെക്കുറിച്ച് ബഹുമാന്യമായ പരാമര്‍ശം ഉണ്ടാകില്ലേ. കേരളത്തിലെ മുഖ്യമന്ത്രിയല്ലേ, സഖാവ് എന്ന നിലയില്‍ പിണറായി വിജയന്‍ ഇവിടെ ഉണ്ടല്ലോ. ഒരു പദാവലിക്ക് ചുറ്റും വ്യാഖ്യാനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ല.

തെരഞ്ഞെടുപ്പ് വേദിയിലേക്ക് ആളുകളെ ആനയിക്കുമ്പോള്‍ എന്തൊക്കെ വിശേഷണങ്ങളുണ്ടാകും. അതൊക്കെ നാട്ടുനടപ്പല്ലേ. നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നു അത്രയേ ഉള്ളൂ.

പി.ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയത്

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

ക്യാപ്റ്റന്‍ വിളിയില്‍ വിവാദം വേണ്ടെന്ന് മുഖ്യമന്ത്രി

''അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി'' മാധ്യമങ്ങളോടാണ് പ്രതികരണം. പാര്‍ട്ടി അങ്ങനെയൊരു പദം ചാര്‍ത്തി തരില്ല. അങ്ങനെയൊരു വിളി പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്. അത് പൊതുവായി വന്നതായിട്ടാണ് കാണുന്നതെന്നും നേരത്തെ എം.വി.നികേഷ്‌കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിശദീകരിച്ചിരുന്നു.

സി.പി.ഐ.എമ്മിന്റെ പ്രസിദ്ധീകരണത്തില്‍ ക്യാപ്റ്റന്‍ എന്ന് ആരെയും വിശേഷിപ്പിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT