Around us

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യമില്ല, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയെന്ന് ബജാജ് എം.ഡി

റിപബ്ലിക് ടിവി ഉള്‍പ്പടെയുള്ള ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബജാജ് എം.ഡി രാജീവ് ബജാജ്. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയതായും സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബജാജ് പറഞ്ഞു.

സമൂഹത്തിന് ദോഷമെന്ന് കരുതുന്ന ഒന്നുമായും തന്റെ കമ്പനി ഇതുവരെ സഹകരിച്ചിട്ടില്ലെന്നും രാജീവ്. 'ശക്തമായ ഒരു ബ്രാന്‍ഡ് ആണ് ശക്തമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറ. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുക എന്നത് കൂടി ബിസിനസിന്റെ ലക്ഷ്യമാണ്. സമൂഹത്തിന് ദോഷമെന്ന് തോന്നുന്ന ഒന്നുമായും ഞങ്ങളുടെ ബ്രാന്‍ഡ് ഇതുവരെ സഹകരിച്ചിട്ടില്ല.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സമൂഹത്തില്‍ വിഷലിപ്തവും വെറുപ്പുളവാക്കുന്നതുമായ ചാനലുകളും പത്രങ്ങളും ഞങ്ങളുടെ ടീമിന് കണ്ടെത്താന്‍ കഴിയും. ബിസിനസില്‍ എന്ത് പ്രത്യാഘാതമുണ്ടായാലും അത്തരം ഒരു മാധ്യമത്തെ ഞങ്ങള്‍ പിന്തുണയ്ക്കില്ല', രാജീവ് ബജാജ് പറഞ്ഞു. കരിമ്പട്ടികയില്‍ പെടുത്തിയ ചാനലുകളുടെ പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT