Around us

'പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു', അട്ടപ്പാടി മധു കൊലക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി നടപടി. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയാണ് എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്.

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ച് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളെയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. ഇതില്‍ 12 പേരുടെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതികള്‍ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും ഉത്തരവിന് പിന്നാലെ മധുവിന്റെ അമ്മ പ്രതികരിച്ചു. കേസില്‍ 13 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT