Around us

‘ഭേദപ്പെട്ട മനുഷ്യനാകാന്‍ അര്‍ണബിനോട് പറയൂ’; റിപ്പബ്ലിക്കിനോളം വ്യാജങ്ങളുടെ ഉറവിടം മറ്റൊന്നില്ലെന്ന് ആതിഷ് തസീറിന്റെ മറുപടി 

THE CUE

'വിദേശ മാധ്യമങ്ങള്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു'എന്ന വിഷയത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച റിപ്പബ്ലിക് ടിവിക്ക് ഇന്ത്യന്‍ വംശജായ ബ്രിട്ടീഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ തകര്‍പ്പന്‍ മറുപടി. റിപ്പബ്ലിക്കിനോളം വ്യാജ വാര്‍ത്തകളുടെ ഉറവിടം മറ്റൊന്നില്ലെന്ന് പരാമര്‍ശിച്ച ആതിഷ്, ഒരു ഭേദപ്പെട്ട മനുഷ്യനാകാന്‍ അര്‍ണബ് ഗോസ്വാമി ശ്രമിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് റിപ്പബ്ലകിക് ടിവിയിലെ സന്തോഷി ഭദ്ര അയച്ച ഇമെയിലിനായിരുന്നു ആതിഷ് തസീറിന്റെ മറുപടി.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നയിക്കുന്ന പത്തുമണി ചര്‍ച്ചയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്തോഷി ഭദ്രയുടെ ഇമെയില്‍. വ്യാഴാഴ്ചത്തെ പരിപാടിയിലാണ് സാന്നിധ്യം ആവശ്യപ്പെട്ടത്. 'ഇന്ത്യയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വ്യാജപ്രചരണം' എന്നതാണ് ചര്‍ച്ചാ വിഷയമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരക്കിനിടയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയാല്‍ തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും അനുകൂല മറുപടി പ്രതീക്ഷിക്കുന്നുവെന്നും പരാമര്‍ശിച്ചാണ് കത്ത് അവസാനിക്കുന്നത്.

എന്നാല്‍ ആതിഷിന്റെ മറുപടി ഇങ്ങനെ. താങ്കളുടെ താല്‍പ്പര്യത്തിന് നന്ദി. വിഷമത്തോടെ പറയട്ടെ, ഞാന്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഇത്തരമൊരു പരിഹാസ്യമായ വിഷയത്തില്‍. റിപ്പബ്ലിക് ടിവിയോളം വ്യാജവാര്‍ത്തകളുടെ ഉറവിടം മറ്റൊന്നില്ലെന്ന് നിങ്ങള്‍ തിരിച്ചറിയണം. അര്‍ണബ് ഗോസ്വാമിയെ എന്റെ ആശംസകള്‍ അറിയിക്കൂ.ഒപ്പം, ഒരു ഭേദപ്പെട്ട മനുഷ്യനാകാന്‍ നിര്‍ബന്ധമായും അദ്ദേഹം ശ്രമിക്കണമെന്നും പറയൂ. ആതിഷ് തന്നെയാണ് ട്വീറ്റിലൂടെ കത്തുകള്‍ പുറത്തുവിട്ടത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ നടപടിയെ വാഴ്ത്തി സമൂഹ മാധ്യമങ്ങളില്‍ പിന്തുണയറിയിക്കുന്നത്.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT