ഇനിയിപ്പോള്‍ ആ കഥാപാത്രത്തിന്‍റെ പേര് കെവി തോമസ് എന്നാക്കിയാലും വിരോധമില്ല: ഭീഷ്മ പര്‍വ്വത്തെ വിമര്‍ശിച്ച് ബിജു തോമസ്

ഇനിയിപ്പോള്‍ ആ കഥാപാത്രത്തിന്‍റെ പേര് കെവി തോമസ് എന്നാക്കിയാലും വിരോധമില്ല: ഭീഷ്മ പര്‍വ്വത്തെ വിമര്‍ശിച്ച് ബിജു തോമസ്

മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി.തോമസിന്റെ മകൻ ബിജു തോമസ്. ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ടി.വി ജെയിംസ് എന്ന കഥാപാത്രം സൂചിപ്പിക്കുന്നത് തന്‍റെ അച്ഛന്‍ കെവി തോമസിനെയാണെന്നാണ് ബിജുവിന്‍റെ വാദം.

ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയില്‍ ബ്രീഫ്‌കേസ് ഇതൊക്കെ കെ.വി. തോമസ് എന്ന രാഷ്ട്രീയക്കാരനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. ചിത്രത്തിൽ കെ.വി. തോമസെന്ന പേര് ഉപയോഗിച്ചാലും വിഷമമൊന്നും ഉണ്ടാവില്ലെന്നും ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ സുഹൃത്തുക്കളുടെ സഹായം മൂലം കിട്ടിയിട്ടുള്ളതാണെന്നും ബിജു സൂചിപ്പിക്കുന്നു. ഭീഷ്മ പർവ്വത്തിലുള്ളത് ന്യൂ ജനറേഷൻ പിള്ളേരുടെ സംഭവനയാണെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഭീഷ്മപർവ്വത്തിനു ആശംസകൾ നേർന്നുകൊണ്ടായിരുന്നു കെ.വി. തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മകന്റെ അഭിപ്രായങ്ങൾ അവന്റേത് മാത്രമാണ്. മമ്മൂട്ടി തന്റെ പ്രിയപ്പെട്ട ശിഷ്യനാണെന്നും ദിലീഷ് പോത്തനെ അറിയാമെന്നും അദ്ദേഹം കുറിച്ചു.

ബിജു തോമസ് കുറിച്ചത് ഇങ്ങനെ:

ഭീഷ്മ പര്‍വ്വആം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല.

പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്.

Dileesh പോത്തന്‍ അഭിനയിച്ച TV ജയിംസ്. എണ്‍പത്കളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റ്ഇല്‍ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക്‌ ആയി കുമ്പളങ്ങിയില്‍ നിന്നു ഡെല്‍ഹിയില്‍ കൊണ്ട്‌ കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.

Amal Neeradന്, കഥാപാത്രത്തിന് K. V. തോമസ് എന്ന് പേര്‌ കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്.

ചാര കേസില്‍ തുടങ്ങി hawala കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്.

ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത്കൊണ്ടുള്ള സഹായങ്ങള്‍.

ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം new genകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ.

ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല.

സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പ്കള്‍ - കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന്‌ വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.

അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ jeansഉം T-shirtഉം ഇട്ട്, ബസ് സ്റ്റോപ്പ്ഉം, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ത്തയം.

ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്ക്ഉം എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം.

അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.

ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും K.V. തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.

കെ.വി.തോമസിന്റെ കുറിപ്പ്

ഞാനും കുടുംബവും സിനിമാ സ്നേഹിക്ലാണ്. പണ്ടൊക്കെ ഒരുമിച്ച് theaterഇല്‍ പോയി മിക്കവാറും എല്ലാ സിനിമയും കാണും.

ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി, ഇപ്പോൾ ടിവിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്.

എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും തീയേറ്ററില്‍ പോയി ഇന്നും കാണാറുണ്ട്.

അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്.

മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, ദിലീഷ് പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുംമാണ്.

അമൽ നീരദിന്റെ ഭീഷ്മ പരവത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!

Related Stories

No stories found.
logo
The Cue
www.thecue.in