മാലികിലെ ഒരു സീന്‍ ഇപ്പോഴും ഹോണ്ട് ചെയ്യും: നിമിഷ സജയന്‍ അഭിമുഖം

മാലിക് എന്ന സിനിമയില്‍ മകന്‍ മരിച്ച ശേഷം ജഡം അടുത്തേക്ക് കൊണ്ടുവരുന്ന സീന്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് നിമിഷ സജയന്‍. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

നിമിഷ സജയന്‍ പറയുന്നു

മാലികിലെ ഒരു സീന്‍ ഇപ്പോഴും എന്ന ഹോണ്ട് ചെയ്യും. പേഴ്‌സണലി എനിക്ക് ആ സീന്‍ ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. മാലികിലെ റോസ്ലിന് വേണ്ടി റഫറന്‍സ് എന്റെ അമ്മയായിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആലോചിച്ചത്. ആ സീന്‍ ഒരിക്കലും ഞാന്‍ മറക്കില്ല.

കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ മറ്റ് ഭാഷങ്ങളില്‍ നിന്ന് തേടിയെത്താന്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാരണമായി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇറങ്ങിയ ശേഷം ഇന്‍ ബോക്‌സില്‍ ഫോര്‍ പ്ലേ പഠിപ്പിക്കാമോ എന്ന മട്ടിലുള്ള കമന്റുകളുമായി വരുന്നവരുണ്ട്. ആ സിനിമ എന്താണ് ഉദ്ദേശിച്ചതെന്ന് പോലും അവര്‍ക്കൊന്നും മനസിലായിട്ടില്ല. നിമിഷ സജയന്‍ ചിരിക്കുന്നില്ല എന്ന ട്രോളുകളെ കാര്യമായി എടുക്കുന്നില്ല. മികച്ച കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കി മികച്ചൊരു സിനിമ നഷ്ടപ്പെടുത്താനാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in