ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. സര്‍വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതില്‍ നടപടിയുണ്ടായില്ല. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം.

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 
ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റുമായി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം ദേഹ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ തന്നിഷ്ടപ്രകാരം ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ശ്രീറാമിന് സാരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരം. അതേസമയം ശ്രീറാമിനെ സസ്‌പെന്റ് ചെയ്യാത്തതിലും പ്രതിഷേധമുയരുകയാണ്.

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 
എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുബിന്‍ കൊലയാളി സംഘാംഗമെന്ന് പൊലീസ് ; നൗഷാദ് വധത്തിന്റെ ഗൂഢാലോചനയിലും പങ്കാളി 

റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. എന്നാല്‍ നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപമുയരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. അങ്ങനെ വന്നാല്‍ അച്ചടക്കനടപടി തിങ്കളാഴ്ചയേ ഉണ്ടാകൂവെന്നാണ് അറിയുന്നത്. മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാമിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത് വൈകിപ്പിച്ച പൊലീസ് നടപടി വിവാദമായിരുന്നു.

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 
ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര

കൂടാതെ ശ്രീറാമില്‍ നിന്ന് നേരിട്ട് പൊലീസ് വിരലടയാളം ശേഖരിച്ചിട്ടുമില്ല. ബൈക്കില്‍ സഞ്ചരിക്കവെ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാറില്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വഫ ഫിറോസെന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in