ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 

ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 

ജെഎന്‍യു അക്രമം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എട്ട് എബിവിപി ഭാരവാഹികള്‍ അംഗങ്ങളായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ജെഎന്‍യു ചീഫ് പ്രോക്ടറും 'ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്' എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 
വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ആസൂത്രണവും ആഹ്വാനവും, ആക്രമികളെ തൊടാതെ പൊലീസ്, ജെഎന്‍യു ഗുണ്ടാആക്രമണം കൃത്യമായ പദ്ധതിയോടെ

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം ആസൂത്രണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍മാരായി 14 പേരാണുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 10 പേര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരുടെ മൊബൈല്‍ നമ്പറും, ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 
‘കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യു വെച്ചുപൊറിപ്പിക്കില്ല’; അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍

അക്രമണത്തിന് എത്തിയവര്‍ ആശയവിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളും കാമ്പസിലേക്കുള്ള വഴികളെ കുറിച്ച് സൂചന നല്‍കുന്ന സന്ദേശങ്ങളുമായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നത്. അക്രമം ആസൂത്രണം ചെയ്യുന്നതിനായി 'യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും ഉപയോഗിച്ചിരുന്നതായാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടില്‍ പറയുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയും 2017-18 കാലഘട്ടത്തില്‍ എബിവിപി ജോയിന്റ് സെക്രട്ടറിയുമായിരുന്ന യോഗേന്ദ്ര ഷൗര്യ ഭരദ്വാജ് എന്നയാളാണ് ഈ ഗ്രൂപ്പ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണമുണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു ഈ ഗ്രൂപ്പ് നിര്‍മിച്ചത്.

ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 
കുട്ടനാട്: ‘പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല’; പൊതുസ്വതന്ത്രനെന്ന് കോണ്‍ഗ്രസ്

വാട്‌സ്ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച മൊബൈല്‍ നമ്പറുകളെയെല്ലാം അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. എബിവിപി ഭാരവാഹികളുള്‍പ്പടെയുള്ള അഡ്മിന്‍മാരും പിന്നീട് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. വാട്‌സ്ആപ്പിലൂടെ അക്രമം എങ്ങനെ എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് കൃത്യമായ ആസൂത്രണമാണ് എബിവിപി ഭാരവാഹികള്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in