സെമിഫൈനൽ ബിജെപിക്ക് ; കോൺഗ്രസിന് ആശ്വാസം തെലങ്കാന മാത്രം , 'ഇന്ത്യ'യുടെ ഭാവി കണ്ടറിയണം

സെമിഫൈനൽ ബിജെപിക്ക് ;  കോൺഗ്രസിന് ആശ്വാസം തെലങ്കാന മാത്രം , 'ഇന്ത്യ'യുടെ ഭാവി കണ്ടറിയണം

നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും വിജയത്തിലെത്തി ബിജെപി. മധ്യപ്രദേശിൽ ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിൽ നിന്ന് ചത്തിസ്ഗഡിലെയും രാജസ്ഥാനിലെയും ഭരണം തിരിച്ച് പിടിച്ചു. ഹിന്ദി ഭൂമികയിൽ തകർന്ന കോൺഗ്രസിന് തെലങ്കാനയിൽ മാത്രം വിജയം നേടാനായി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ മുന്നണിയെയും ഭാരത് ജോഡോ യാത്രയെയുമെല്ലാം തകർത്ത് ബിജെപി രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ഭരണം പിടിച്ചത്. ഏറ്റ പരാജയത്തിൽ ജനവിധി മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇതോടെ ബി.ജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി മാറും. കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത് മൂന്നായി ചുരുങ്ങുകയും ചെയ്തു. തെലുങ്കാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ചന്ദ്രശേഖര റാവു അധികാരത്തിന് പുറത്തേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തകർത്ത് കൊണ്ട് നേടിയ വിജയത്തിനാണ് ഈ തെരഞ്ഞെടുപ്പിൽ മറുപടി നൽകിയിരിക്കുന്നത്. നാളെയാണ് മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

കോൺഗ്രസിനെ സംബന്ധിച്ച് പല നയങ്ങളും പാളിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഭരണത്തിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങൾ കൈവിടുന്നതോടെ കോൺഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തിന്റെ ഭാവി കൂടെ ചോദ്യം ചെയ്യപ്പെടും. ബിജെപി ക്ക് ബദലായി എന്ത് സമീപനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുക എന്നും അതിൽ കോൺഗ്രസിന് എത്രത്തോളം ആധിപത്യം ഉണ്ടാകുമെന്നും വരുന്ന ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ യുവാക്കളെ ഒപ്പം കൂട്ടാൻ ശ്രമിച്ചത് വലിയ ഉണർവ്വുണ്ടാക്കുമെന്നായിരുന്നു കോൺഗ്രസ് വിചാരിച്ചിരുന്നതെങ്കിലും കേരളത്തിലോ, തെന്നിന്ത്യയിലോ നേടിയ പിന്തുണ ഹിന്ദി ഹൃദയഭൂമികയിൽ നേടാൻ കഴിഞ്ഞിട്ടില്ലെന്നത് രാഹുലിനും വെല്ലുവിളയുയർത്തും. തെരഞ്ഞെടുപ്പ് വിലയിരുത്താൻ ഇന്ത്യ മുന്നണി യോഗം ഡിസംബർ 6ന് ചേരും

Related Stories

No stories found.
logo
The Cue
www.thecue.in