Paranju Varumbol

റൊണാൾഡീഞ്ഞോ; കാലുകളിൽ മാജിക് ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം

അലി അക്ബർ ഷാ

മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും കാലുകളിൽ കാട്ടാറിന്റെ വന്യതയുമായി കാല്പന്തുമൈതാനങ്ങളെ ഒരു പതിറ്റാണ്ടിലേറെക്കാലം ത്രസിപ്പിച്ച ബ്രസീലിയൻ ഇതിഹാസം. ശൂന്യതയിൽ നിന്ന് ഗോൾമഴ പെയ്യിക്കുന്ന, മൈതാനങ്ങളെ ഡ്രിബിളിംഗുകളുടെ പൂരപ്പറമ്പാക്കി മാറ്റിയ, ഗ്യാലറികളിൽ ആവേശക്കടലിരമ്പങ്ങൾ തീർത്ത, ഏത് സമ്മർദ്ദത്തിലും ആടിയുലയാത്തൊരു മഹേന്ദ്രജാലക്കാരൻ. ജനന സർട്ടിഫിക്കറ്റിൽ അയാളുടെ പേര് റൊണാൾഡോ ഡേ അസ്സിസ് മൊറെയ്റ എന്നായിരുന്നു. എന്നാൽ ഫുട്ബോൾ ലോകത്തിന് അയാൾ റൊണാൾഡീഞ്ഞോ ആയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഡീഞ്ഞോയും.

കളിക്കളത്തിൽ പന്തടക്കത്തിന്റെ മറുപേര് കൂടിയായിരുന്നു റൊണാൾഡീഞ്ഞോ. ആ കാലുകളിൽ എത്ര അനുസരണയോടെ പന്ത് ചേർന്ന് നിൽക്കുന്നതെന്ന് എതിരാളികൾ പോലും മൂക്കത്ത് വിരൽ വെച്ചിരുന്ന കാലം. അത്ര അനായാസമായിട്ടായിരുന്നു അയാൾ എതിരാളികളെ കബളിപ്പിച്ചിരുന്നത്. പന്ത് കൈവിട്ടുപോകുമ്പോഴും അടി പാഴാക്കുമ്പോഴും ഒരു ഫ്രസ്ട്രേഷനുമില്ലാതെ അത്രയും മനോഹരമായാണയാൾ ചിരിച്ചിരുന്നത്. പറഞ്ഞുവരുമ്പോൾ കാൽപന്തിനെ പ്രണയിക്കുന്ന ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരുടെയും ഹൃദയങ്ങളിൽ നിറപുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുന്ന, കളിക്കളത്തിലെ സൗമ്യയതയുടെ മറുപേരുകൂടിയാണ് റൊണാൾഡീഞ്ഞോ.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT