Paranju Varumbol

റൊണാൾഡീഞ്ഞോ; കാലുകളിൽ മാജിക് ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം

അലി അക്ബർ ഷാ

മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും കാലുകളിൽ കാട്ടാറിന്റെ വന്യതയുമായി കാല്പന്തുമൈതാനങ്ങളെ ഒരു പതിറ്റാണ്ടിലേറെക്കാലം ത്രസിപ്പിച്ച ബ്രസീലിയൻ ഇതിഹാസം. ശൂന്യതയിൽ നിന്ന് ഗോൾമഴ പെയ്യിക്കുന്ന, മൈതാനങ്ങളെ ഡ്രിബിളിംഗുകളുടെ പൂരപ്പറമ്പാക്കി മാറ്റിയ, ഗ്യാലറികളിൽ ആവേശക്കടലിരമ്പങ്ങൾ തീർത്ത, ഏത് സമ്മർദ്ദത്തിലും ആടിയുലയാത്തൊരു മഹേന്ദ്രജാലക്കാരൻ. ജനന സർട്ടിഫിക്കറ്റിൽ അയാളുടെ പേര് റൊണാൾഡോ ഡേ അസ്സിസ് മൊറെയ്റ എന്നായിരുന്നു. എന്നാൽ ഫുട്ബോൾ ലോകത്തിന് അയാൾ റൊണാൾഡീഞ്ഞോ ആയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഡീഞ്ഞോയും.

കളിക്കളത്തിൽ പന്തടക്കത്തിന്റെ മറുപേര് കൂടിയായിരുന്നു റൊണാൾഡീഞ്ഞോ. ആ കാലുകളിൽ എത്ര അനുസരണയോടെ പന്ത് ചേർന്ന് നിൽക്കുന്നതെന്ന് എതിരാളികൾ പോലും മൂക്കത്ത് വിരൽ വെച്ചിരുന്ന കാലം. അത്ര അനായാസമായിട്ടായിരുന്നു അയാൾ എതിരാളികളെ കബളിപ്പിച്ചിരുന്നത്. പന്ത് കൈവിട്ടുപോകുമ്പോഴും അടി പാഴാക്കുമ്പോഴും ഒരു ഫ്രസ്ട്രേഷനുമില്ലാതെ അത്രയും മനോഹരമായാണയാൾ ചിരിച്ചിരുന്നത്. പറഞ്ഞുവരുമ്പോൾ കാൽപന്തിനെ പ്രണയിക്കുന്ന ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരുടെയും ഹൃദയങ്ങളിൽ നിറപുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുന്ന, കളിക്കളത്തിലെ സൗമ്യയതയുടെ മറുപേരുകൂടിയാണ് റൊണാൾഡീഞ്ഞോ.

ഏഷ്യാകപ്പിനായി കാത്തിരിക്കുന്നു: സഞ്ജു സാംസണ്‍

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതി; കേസെടുത്ത് സൈബർ പൊലീസ്, 'പരാതിയുമായി മുന്നോട്ട് പോകും' എന്ന് നടി

"മീശ സിനിമയിലെ കഥ പോലെത്തന്നെയായിരുന്നു അതിന്‍റെ ഷൂട്ടിങ്ങും, ഞങ്ങള്‍ക്കത് മറക്കാനാകാത്ത അനുഭവം"

'ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താനാകില്ല, കുടുംബവും സുഹൃത്തുക്കളും അസ്വസ്ഥരാണ്'; ലൈംഗികാരോപണം തള്ളി വിജയ് സേതുപതി

തൃശൂരില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണും; കന്യാസ്ത്രീകളുട അറസ്റ്റില്‍ ഫാ. അജി പുതിയപറമ്പില്‍ | WATCH

SCROLL FOR NEXT