Paranju Varumbol

ഹർഷത് മേത്ത; ഇന്ത്യൻ ഓഹരി വിപണിയെ തകിടം മറിച്ച 1992 സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പിന്റെ സൂത്രധാരൻ

അലി അക്ബർ ഷാ

ഒരു കാലത്ത് മുംബൈയിലെ വർളി കടൽത്തീരത്ത് അംബാനിയുടെ ബംഗ്ലാവിനോട് ചേർന്ന് അതിന്റെ ഇരട്ടി വലിപ്പത്തിൽ ഒരു പടുകൂറ്റൻ കൊട്ടാരമുണ്ടായിരുന്നു. ആ കൊട്ടാരമുറ്റത്ത് മുപ്പതോളം ലക്ഷ്വറി വാഹനങ്ങളുണ്ടായിരുന്നു. ആ പോർച്ചിനകത്തായിരുന്നു അന്ന് ഇന്ത്യയിലെ ഏക ലെക്സസ് കാറും കിടന്നിരുന്നത്. തൊണ്ണൂറുകളുടെ തുടക്കകാലത്ത് ഇന്ത്യൻ ഓഹരിവിപണിയുടെ രാജാവായിരുന്ന, സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അമിതാഭ് ബച്ചനെന്നും ബിഗ് ബുള്ളെന്നും വിളിക്കപ്പെട്ട, അക്കാലത്ത് മാഗസിനുകളുടെ കവർ പേജുകളിൽ‌ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ഗുജറാത്തുകാരന്റെതായിരുന്നു ആ കൊട്ടാരം. പേര്. ഹർഷദ് ശാന്തിലാൽ മെഹ്ത.

ഒരു മാസശമ്പളക്കാരനിൽ നിന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനായി മാറിയ ഹർഷദ് മെഹ്ത ഇന്ത്യൻ ഓഹരിവിപണിയിൽ നടത്തിയ വെട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. പറഞ്ഞു വരുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മെഹ്ത എന്ന ​ഗുജറാത്തുകാരൻ ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച മുറിവിന്റെ ആഘാതം അന്നോളമുള്ള ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT