Paranju Varumbol

ഹർഷത് മേത്ത; ഇന്ത്യൻ ഓഹരി വിപണിയെ തകിടം മറിച്ച 1992 സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പിന്റെ സൂത്രധാരൻ

അലി അക്ബർ ഷാ

ഒരു കാലത്ത് മുംബൈയിലെ വർളി കടൽത്തീരത്ത് അംബാനിയുടെ ബംഗ്ലാവിനോട് ചേർന്ന് അതിന്റെ ഇരട്ടി വലിപ്പത്തിൽ ഒരു പടുകൂറ്റൻ കൊട്ടാരമുണ്ടായിരുന്നു. ആ കൊട്ടാരമുറ്റത്ത് മുപ്പതോളം ലക്ഷ്വറി വാഹനങ്ങളുണ്ടായിരുന്നു. ആ പോർച്ചിനകത്തായിരുന്നു അന്ന് ഇന്ത്യയിലെ ഏക ലെക്സസ് കാറും കിടന്നിരുന്നത്. തൊണ്ണൂറുകളുടെ തുടക്കകാലത്ത് ഇന്ത്യൻ ഓഹരിവിപണിയുടെ രാജാവായിരുന്ന, സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അമിതാഭ് ബച്ചനെന്നും ബിഗ് ബുള്ളെന്നും വിളിക്കപ്പെട്ട, അക്കാലത്ത് മാഗസിനുകളുടെ കവർ പേജുകളിൽ‌ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ഗുജറാത്തുകാരന്റെതായിരുന്നു ആ കൊട്ടാരം. പേര്. ഹർഷദ് ശാന്തിലാൽ മെഹ്ത.

ഒരു മാസശമ്പളക്കാരനിൽ നിന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനായി മാറിയ ഹർഷദ് മെഹ്ത ഇന്ത്യൻ ഓഹരിവിപണിയിൽ നടത്തിയ വെട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. പറഞ്ഞു വരുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മെഹ്ത എന്ന ​ഗുജറാത്തുകാരൻ ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച മുറിവിന്റെ ആഘാതം അന്നോളമുള്ള ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT