Gulf Stream

മെസിയെ 'ബിഷ്ത്' അണിയിച്ച് ഖത്തർ അമീർ

ഖത്തർ ലോകകപ്പില്‍ അർജന്‍റീനയ്ക്കായി കപ്പുയർത്താന്‍ വേദിയിലെത്തിയ ലയണല്‍ മെസിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കരുതുവച്ചു ഒരുസമ്മാനം. അറബ് ജനതയുടെ ഏറ്റവും ഉന്നതമായ 'ബിഷ്ത്' മേല്‍കുപ്പായം അമീർ മെസിയെ അണിയിച്ചത് സമാപന വേദിയിലെ കൗതുക കാഴ്ചയായി. അറബ് പാരമ്പര്യം അനുസരിച്ച് രാജകുടുംബാംഗത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഉന്നത പദവിയിലിരിക്കുന്നവരോ പ്രധാനപ്പെട്ട സന്ദർഭങ്ങളില്‍ മാത്രം ധരിക്കുന്ന മേല്‍ക്കുപ്പായമാണ് 'ബിഷ്ത്'. സ്വന്തം കൈകൊണ്ട് പുഞ്ചിരിയോടെ മെസിയെ ബിഷ്ത് ധരിപ്പിച്ചാണ് ഖത്തർ അമീർ സന്തോഷം പങ്കുവച്ചത്.

ഭരണാധികാരികൾ,ഉന്നത കുടുംബങ്ങളിൽ പെട്ട ഷെയ്ഖുമാർ എന്നിവർ വിവാഹം,പെരുന്നാൾ നമസ്‌കാരം,ജുമുഅ നമസ്‌കാരം തുടങ്ങി അറബ് സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ മാത്രമാണ് 'ബിഷ്‌ത്' ധരിക്കാറുള്ളത്. അതേസമയം തന്നെ ഇതിനൊരു രാഷ്ട്രീയമാനമുണ്ടെന്നുകൂടി വേണം വിലയിരുത്താന്‍. അറബ് സംസ്കാരത്തില്‍ ബിഷ്തൂം ഇംഗാലും (തലയില്‍ ധരിക്കുന്ന പാരമ്പര്യ വസ്ത്രം) ഏറെ സവിശേഷമായ വസ്ത്രമായാണ് കണക്കാക്കുന്നത്. മെസിക്ക് ബിഷ്ത് സമ്മാനമായി നല്‍കിയതിലൂടെ ഖത്തറിനെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങള്‍ക്കുകൂടിയുളള മറുപടിയാണിതെന്നാണ് വിലയിരുത്തല്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT