Music

‘കണക്കിന്റെ പുസ്തകത്തില്‍ മയില്‍പീലി’; പ്രണയം പറഞ്ഞ് ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലെ പുതിയ ഗാനം

‘കണക്കിന്റെ പുസ്തകത്തില്‍ മയില്‍പീലി’; പ്രണയം പറഞ്ഞ് ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലെ പുതിയ ഗാനം

THE CUE

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പീലി' എന്ന് തുടങ്ങുന്ന ഗാനം സ്‌കൂള്‍ ലൈഫും കൂട്ടിക്കാലത്തെ ഓര്‍മ്മകളും പ്രണയവുമെല്ലാം പങ്കുവെക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സച്ചിന്‍ ബാലുവാണ് ഈണം നല്‍കിയിരിക്കുന്നത്. കൃഷണനുണ്ണിയും സച്ചിന്‍ ബാലുവും ബിജിബാലിന്റെ മകന്‍ ദേവദത്തും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ഷഹബാസ് അമനും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച 'സ്മരണകള്‍' എന്നുതുടങ്ങുന്ന ചിത്രത്തിലെ മറ്റൊരു ഗാനം ഇതിനോടകം യൂ ട്യൂബില്‍ ഒരുലക്ഷത്തിലധികം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സച്ചില്‍ തന്നെയായിരുന്നു സംഗീതം ഒരുക്കിയത്. ഇവരെ കൂടാതെ വിജയ് യേശുദാസും മൃദുല വാര്യരും ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, ശാന്തകുമാര്‍ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. എ ശാന്തകുമാര്‍ ആണ് തിരക്കഥ. അന്റോണിയോ മൈക്കിള്‍ ഛായാഗ്രഹണം. എഡിറ്റിംഗ് വി സാജന്‍. കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT