Music

'ദയവായി വ്യത്യാസം മനസിലാക്കൂ, കവര്‍ വേര്‍ഷനല്ല, ജാം സെഷനാണ്'; അടിയേ കൊള്ളുതേ ട്രോളുകളോട് ആര്യ ദയാല്‍

'അടിയേ കൊള്ളുതേ' എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഗായിക ആര്യദയാലിന്റെ മറുപടി. 'പാട്ടിന്റെ കവര്‍ വേര്‍ഷനല്ല യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും പാടുന്നതിന് മുമ്പുള്ള ജാം സെഷനായിരുന്നു'വെന്നും ദയവായി രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ആര്യ ദയാല്‍.

മേയ് അഞ്ചിന് ആര്യ ദയാല്‍ സ്വന്തം യൂട്യൂബ് ചാനലില്‍ 'വാരണം ആയിരം' എന്ന സിനിമയിലെ 'അടിയേ കൊള്ളുതേ ' എന്ന ഗാനം പാടുന്ന ജാമിംഗ് സെഷന്‍ അപ്ലോഡ് ചെയ്തിരുന്നു. കമന്റിലും ഡിസ് ലൈക്ക് ബട്ടനിലുമായി നിരവധി പേര്‍ ആലാപനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു. കീ ബോര്‍ഡിസ്റ്റ് സാജന്‍ കമലിനൊപ്പമുള്ള വീഡിയോയാണ് ആര്യ ദയാല്‍ പങ്കുവച്ചിരുന്നത്. നാല് ദിവസം കൊണ്ട് മൂന്നേകാല്‍ ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആണ്. ഇരുപത്തിയേഴായിരത്തിലേറെ ഡിസ് ലൈക്കാണ് പാട്ടിന് ലഭിച്ചത്. പാട്ടിന് താഴെയുള്ള പതിനായിരത്തിലേറെ വരുന്ന കമന്റുകളിലേറെയും വിമര്‍ശനവും ട്രോളുകളുമാണ്.

പുതുനിരയിലെ ഏറെ സ്വീകാര്യതയുള്ള ഗായിക കൂടിയായ ആര്യ ദയാല്‍. 'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ വൈറലായ ആര്യ ദയാലിനെ പിന്നീട് കാണുന്നത് കൊവിഡ് തുടക്കത്തില്‍ അമിതാബ് ബച്ചന്റെ പങ്കുവച്ച ട്വീറ്റിനൊപ്പമാണ്. കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. കവര്‍ സോംഗുകള്‍ക്ക് പിന്നാലെ 'കിംഗ് ഓഫ് മൈ കൈന്‍ഡ്' എന്ന സിംഗിളുമായി ആര്യ ദയാല്‍ എത്തിയിരുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT