Film Talks

വികൃതിയിലെ കരയിച്ച ‘എല്‍ദോ’, ദശമൂലം ദാമു വീണ്ടും വരുമെന്ന് സുരാജ്

THE CUE

മെട്രോ ട്രെയിനില്‍ ക്ഷീണിതനായി കിടന്നതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യപ്പെട്ട എല്‍ദോ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച് കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യമായി ഒരു സിനിമയില്‍ ഇന്റര്‍നാഷനല്‍ ലാംഗ്വേജ് കഥാപാത്രമാണ് വികൃതിയിലേതെന്ന് സുരാജ് വെഞ്ഞാറമ്മൂട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാമ്പ് എന്ന് പരിഹസിക്കപ്പെട്ട എല്‍ദോ

എല്‍ദോയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ചെവി കേള്‍ക്കില്ല, സംസാരശേഷിയില്ല. അദ്ദേഹത്തിന്റെ സംസാര രീതി നിരീക്ഷിച്ചിരുന്നു. കൂടാതെ വെഞ്ഞാറമ്മൂട് എന്റെ ബന്ധുക്കളില്‍ ചിലര്‍ സംസാരശേഷിയില്ലാത്തവര്‍ ഉണ്ട്. ഒരു തലമുറയില്‍ തന്നെ ഒരു അമ്മൂമ്മ, അവരുടെ മക്കള്‍ ഒക്കെ കേള്‍വിയില്ലാത്തവരുണ്ടായിരുന്നു. അവരോട് ചെറുപ്പം മുതല്‍ ആംഗ്യഭാഷയില്‍ സംസാരിച്ചിരുന്നു. എല്ലാവരും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സിനിമയാണ് വികൃതി.

ദശമൂലം ദാമു വീണ്ടും വരുന്നു

ദശമൂലം ദാമുവിന് കിട്ടിയ സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട്. ഷാഫിയും ബെന്നി പി നായരമ്പലവും ദാമുവിനെ പ്രധാന കഥാപാത്രമായി സിനിമ ആലോചിക്കുന്നുണ്ട് സുരാജ് വെഞ്ഞാറമ്മൂടുമായുള്ള ഷോ ടൈം വീഡിയോ അഭിമുഖം പൂര്‍ണരൂപം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT